കോഴിക്കോട്: കാക്കൂരിനടുത്ത് പി.സി.പാലത്ത് ഇന്നലെ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പൊട്ടിത്തെറിയില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നരിക്കുനി സ്വദേശിനി പി.സി.പാലം പുലക്കോട്ട് ചാലില്‍ അജിയുടെ ഭാര്യ പ്രിയ(37)യാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു പ്രിയയുടെ മരണം. അര്ജ്ജുന്(17), അര്‍ച്ചന(15) എന്നിവര്‍ മക്കളാണ്. അപകടത്തില്‍ പരിക്കേറ്റ രമ ഇപ്പോഴും ചികിത്സയിലാണ്. പുലക്കോട്ട് ചാലില്‍ പ്രമോദിന്റെ ഭാര്യ ഷീന(32)യാണ് ഇന്നലെ സംഭവസ്ഥലത്ത് മരിച്ചത്. പുലക്കോട്ട് ചാലില്‍ രാഘവന് എന്നയാളുടെ ഉടമസ്ഥതയിലുള്ള വെടിമരുന്ന്ശാലയ്ക്ക് അടുത്താണ് സ്ഫോടനം ഉണ്ടായത്.
പടക്ക നിര്‍മ്മാണ സാമഗ്രികള്‍ ഉണക്കാന്‍ കൊണ്ടു പോകുമ്പോള്‍ വീണാണ് പൊട്ടിത്തെറിയുണ്ടായത്. സൂക്ഷിക്കാന്‍ അനുമതി ഉള്ളതിനേക്കാളേറെ പടക്ക നിര്‍മ്മാണ സാമഗ്രികള്‍ രാഘവന് സൂക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു. പോലീസ് നടത്തിയ പരിശോധനയില്‍ 800 കിലോഗ്രാമോളം സ്ഫോടക വസ്തുക്കള്‍ ഇവിടെ നിന്ന് പിടികൂടിയിട്ടുണ്ട്. ഇവിടെ 12 കിലോഗ്രാം പടക്കനിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിക്കാനേ അനുമതി ഉണ്ടായിരുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: