പൂച്ചാക്കല്‍: തൈക്കാട്ടുശ്ശേരി കായലില്‍ പകല്‍വെളിച്ചത്തില്‍ മാലിന്യം നിക്ഷേപിക്കുവാനുള്ള ശ്രമം തടഞ്ഞു . വാഹനത്തില്‍ നിന്നും ഇറക്കിയ മുഴുവന്‍ മാലിന്യവും തിരികെ എടുപ്പിച്ചു
തൈക്കാട്ടുശ്ശേരി പാലത്തിനു സമീപം മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഗ്രാമ പഞ്ചായത്തംഗവും യുവമോര്‍ച്ച അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റുമായ വിമല്രവീന്ദ്രന്റെ സമയോചിത ഇടപെടല്‍ മൂലം മാലിന്യ നിക്ഷേപ ശ്രമം തടഞ്ഞു. ചന്തിരൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എക്സ്പോര്‍ട്ടിംഗ് സ്ഥാപനത്തില്‍ നിന്നും പുറന്തള്ളിയ അവശിഷ്ടങ്ങള്‍ ചാക്കുകളിലാക്കിയാണ് കായലിനു സമീപം എത്തിച്ചത്. വാഹനത്തില്‍ നിന്നും ഇറക്കിയ മുഴുവന്‍ മാലിന്യവും തിരികെ എടുപ്പിച്ചു അവര്‍ക്ക് താക്കീതും നല്കി പറഞ്ഞയച്ചു .മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കുത്തിയതോട് പോലീസ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്കി.
എറണാകുളത്തു പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങളില്‍ നിന്നും പുറന്തളളുന്ന മാലിന്യങ്ങളും മറ്റും നിക്ഷേപിക്കുവാനുള്ള ഇടങ്ങളായി ഈ കായല്‍ തീരങ്ങള്‍ മാറിയിരിക്കുന്നു.
രാത്രി കാലങ്ങളില്‍ കക്കൂസ് മാലിന്യങ്ങളും കോഴിവേസ്റ്റും ഹോട്ടല്‍ അവശിഷ്ടങ്ങളും ജനവാസ കേന്ദ്രങ്ങളില്‍ തള്ളുന്നതില്‍ പ്രദേശവാസികളുടെ പ്രതിഷേധം ഉയരുകയാണ്.പോലീസും പഞ്ചായത്ത് അധികൃതരും ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് ജനങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: