ചെറുതോണി: പലിശ നല്കാന് വൈകിയതിന് ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ രണ്ട് പേര് പോലീസ് പിടിയില്‍. ചേലച്ചുവട് സ്വദേശി അനൂപ്(32)നെ മര്‍ദ്ദിച്ച കേസിലാണ് പ്രതികളെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റുചെയ്തത്.
ഒന്നാം പ്രതി കൊടിവേലില് സി.ബി പൗലോസ് സ്റ്റേഷനില്‍ നേരിട്ടു ഹാജരാകുകയും രണ്ടാം പ്രതി കഞ്ഞിക്കുഴി സ്വദേശി ലിജോ ജോസിനെ അടിമാലിയില്‍ നിന്നും അറസ്റ്റു ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒന്‍പതിന് അനൂപിനെ വീട്ടില്‍ നിന്നും വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നു. കടം വാങ്ങിയ തുകയുടെ പലിശ നല്കാന് വൈകിയതിന്റെ പേരിലാണ് വികലാംഗനായ അനൂപിനെ മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ അനൂപിനെ ഇടുക്കി ജില്ലാശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
അമിത പലിശയ്ക്ക് പണം കടം കൊടുത്തതിനും പല്ല് അടിച്ചു പറിച്ചതിനും 325ാം വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്ന് കഞ്ഞിക്കുഴി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: