കൊല്‍ക്കത്ത: ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസവുമായി ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന് ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നു.സ്വന്തം മണ്ണിലെ 250-ാം ടെസ്റ്റെന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തും. അതിനാല്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് ടീം ഇറങ്ങുക.
അതേസമയം പരിക്കിന്റെ പിടിയിലായ ഓപ്പണര്‍ ലോകേഷ് രാഹുല്‍ ഇന്ന് കളിക്കാനിറങ്ങില്ല. പകരം ശിഖര്‍ ധവാനായിരിക്കും മുരളി വിജയിനൊപ്പം ഇന്നിങ്ങ്സ് തുറക്കുക. രണ്ട് വര്‍ഷത്തിനുശേഷം ടീമിലെത്തിയ ഗൗതം ഗംഭീര്‍ കരയ്ക്കിരിക്കും. ആദ്യ ടെസ്റ്റില്‍ ഇല്ലാതിരുന്ന പേസര്‍ ഇഷാന്ത് ശര്‍മ്മയും രണ്ടാം ടെസ്റ്റിനില്ല.
ടീമില്‍ വേറെ മാറ്റമുണ്ടാകാന്‍ സാധ്യത കുറവാണ്. അഞ്ച് ബൗളര്‍മാരുമായി ഇറങ്ങാനാണ് ഇന്ത്യ തീരുമാനിക്കുന്നതെങ്കില്‍ േരാഹിത് ശര്‍മ്മക്കു പകരം കഴിഞ്ഞ ദിവസം ടീമിലെത്തിയ ജയന്ത് യാദവ് എത്തിയേക്കും. പേസര്‍മാരായി ഉമേഷ് യാദവും മുഹമ്മദ് ഷാമിയും. സ്പിന്നര്‍മാരായി അശ്വിനും രവീന്ദ്ര ജഡേജയും. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയും കളത്തിലെത്തും.
അതേസമയം പരിക്കിന്റെ പിടിയിലാണ് ന്യൂസിലാന്‍ഡ്. ആദ്യ ടെസ്റ്റിലില്ലാതിരുന്ന സ്പിന്നര്‍ ജിമ്മി നീഷം രണ്ടാം ടെസ്റ്റിലും കളിക്കില്ല. നീഷത്തിനു പകരം ജീതന്‍ പട്ടേല്‍ ഇറങ്ങും. മൂന്നുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ജീതന്‍ പട്ടേല്‍ ടെസ്റ്റ് ടീമിലെത്തുന്നത്. നീഷത്തിനു പുറമെ മറ്റൊരു സ്പിന്നറായ മാത്യു ക്രെയ്ഗും ഇന്ന് കളിക്കില്ല. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ക്രെയ്ഗ് നാട്ടിലേക്ക് മടങ്ങി. പേസര്‍ ടിം സൗത്തിയും പരിക്കിനെ തുടര്‍ന്ന് മടങ്ങിയിരുന്നു.
ക്യാപ്റ്റന്‍ വില്യംസണും അസുഖബാധിതനാണ്. ഇന്നലെ താരം പരിശീലനത്തിനിറങ്ങിയതുമില്ല. ആദ്യ ടെസ്റ്റില്‍ ലൂക്ക് റോഞ്ചി, സാന്റ്നര്‍, വില്യംസണ്, ലാഥം എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: