ധാക്ക: അണ്ടര്‍ 18 ഏഷ്യാകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍. ഇന്നലെ നടന്ന സെമിയില്‍ പാക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ ഫൈനലിലേക്ക് കുതിച്ചത്. ഇന്ന് നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ബംഗ്ലാദേശ് എതിരാളികള്‍.
തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യന്‍ കുട്ടികള്‍ ഏഴാം മിനിറ്റില്‍ ശിവം ആനന്ദിലൂടെ ലീഡ് നേടി. പിന്നീട് 32-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ദില്‍പ്രീത് സിങ് ലീഡ് ഉയര്‍ത്തി. പിന്നീട് 46-ാം മിനിറ്റില്‍ നീലം സന്ജീപിലൂടെ ഇന്ത്യ പട്ടിക പൂര്‍ത്തിയാക്കി. 63-ാം മിനിറ്റില്‍ അംജദ് അലിഖാന് പാക്കിസ്ഥാന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി. ഇന്ത്യന്‍ മധ്യനിരതാരം കുന്വര്ധില്രാജിനെ മത്സരത്തിലെ താരമായി തെരഞ്ഞെടുത്തു.
ടൂര്‍ണമെന്റില്‍ ആതിഥേയരായ ബംഗ്ലാദേശിനോട് മാത്രമാണ് ഇന്ത്യ ഇതുവരെ പരാജയം രുചിച്ചിരിക്കുന്നത്. ആവേശം നിറഞ്ഞ ഉദ്ഘാടന മത്സരത്തില്‍ നാലിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ബംഗ്ലാദേശ് നീലപ്പടയെ തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: