മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന് അട്ടിമറി വിജയം. ഏകദിനത്തിന്റെ മുഴുവന്‍ വീറും വാശിയും കണ്ട മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് അഫ്ഗാന് ആതിഥേയരെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയില്‍. അവസാന ഏകദിനം ശനിയാഴ്ച നടക്കും.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.2 ഓവറില്‍ 208ന് എല്ലാവരും പുറത്ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് രണ്ട് പന്തുകള്‍ ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 212 റണ്‍സെടുത്ത് വിജയം കണ്ടു. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ അഫ്ഗാന് ഓള് റൗണ്ടര്‍ മുഹമ്മദ് നബി കളിയിലെ കേമന്‍. 16 റണ്‍ വഴങ്ങി രണ്ട് വിക്കറ്റെടുത്ത നബി പിന്നീട് 49 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
നായകന് അഷ്ഗര് സ്റ്റാനിക്സായ്ക്കിയും (57) നബിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 107 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഫ്ഗാന് ജയത്തിന് നിര്‍ണായകമായത്. ഓപ്പണര്‍ മുഹമ്മദ് ഷഹ്സാദ് 35ഉം നജിബുള്ള സദ്രാന് 22 റണ്‍സുമെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി. ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അല്‍ ഹസ്സന് നാലും മൊസാഡെക് ഹൊസൈന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ നബിയുടെയും മിര്‍വെയ്സ് അഷ്റഫിന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ റഷീദ് ഖാന്റെയും തകര്‍പ്പന്‍ ബൗളിങ്ങാണ് ബംഗ്ലാദേശിനെ 208-ല്‍ ഒതുക്കിയത്. 2ന് 111 എന്ന ശക്തമായ നിലയില്‍ നിന്നാണ് അവര്‍ തകര്‍ന്നത്. 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അരങ്ങേറ്റക്കാരന്‍ മൊസാഡെക് ഹൊസൈന്‍ ടോപ്സ്കോറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: