ഇടുക്കി: ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞതോടെ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്. വരും മാസങ്ങളില്‍ വൈദ്യുതി കൂടിയവിലയ്ക്ക് വാങ്ങേണ്ട ഗതികേടിലാണ് വൈദ്യുതി ബോര്‍ഡ്. നിലവില്‍ 15-18 ശതമാനം വരെ മാത്രമാണ് കേരളത്തിന്റെ ഉല്‍പ്പാദനം. 40 ശതമാനം കേന്ദ്രവിഹിതം. ബാക്കി വാങ്ങുന്നത്. കാലവര്‍ഷം കുറഞ്ഞതാണ് തിരിച്ചടിയായത്.
ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 അടിയോളം ജലനിരപ്പ് കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014ല്‍ നല്ല മഴ ലഭിച്ചതിനാല്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇടുക്കി ഡാം തുറന്ന് വിടേണ്ട സാഹചര്യം വരെ ഉണ്ടായിരുന്നു. എന്നാല്‍ 2015-ല്‍ മഴ കുറഞ്ഞു. സംഭരിച്ച വെള്ളം ഉണ്ടായിരുന്നതിനാല്‍ വൈദ്യുത മേഖലയെ ബാധിച്ചില്ല. 2016-ല്‍ വേനല്‍ കേരളത്തെ വലച്ചു. വൈദ്യുതിയുല്‍പ്പാദനവും പ്രതിസന്ധിയിലായി.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴയുടെ 25 ശതമാനം കുറഞ്ഞു. വരാനിരിക്കുന്നത് കടുത്ത വേനലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇടുക്കി ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 2351.04 അടിയാണ്. 46.735 ശതമാനം. കഴിഞ്ഞ വര്‍ഷമിത് 2359.42 ശതമാനമായിരുന്നു. 7 അടിയുടെ കുറവ്. ഇന്നലെ 5.8 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയപ്പോള്‍ 3.711 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. ഷോളയാറില്‍ 2651.4 അടിയാണ് ജലനിരപ്പ്. സംഭരണ ശേഷിയുടെ 79 ശതമാനം. ബാക്കിയുള്ള സംസ്ഥാനത്തെ ഒട്ടുമിക്ക ഡാമുകളിലും ജലനിരപ്പ് 35-60 ശതമാനത്തിനുമിടയിലാണ്.
ഇന്നലെ സംസ്ഥാനത്ത് ആകെ 65.7609 ദശലക്ഷം യൂണിറ്റ് ഉപയോഗിച്ചപ്പോള്‍ 14.0534 ദശലക്ഷം യൂണിറ്റാണ് ഇവിടെ ഉല്‍പ്പാദിപ്പിച്ചത്. ബാക്കി 51.7076 യൂണിറ്റ് പുറത്ത് നിന്ന് വാങ്ങിയതും കേന്ദ്ര വിഹിതവുമാണ്. കാലവര്‍ഷം കുറഞ്ഞതിനാല്‍ തുലാവര്‍ഷ മഴയിലെങ്കിലും ജലനിരപ്പുയരുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: