പനച്ചിക്കാട:് ദക്ഷിണമൂകാബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പതിവായി എത്തീച്ചേര്ന്നുകൊണ്ടിരിക്കുന്ന ഭക്തജന ബാഹുലൃം വര്‍ദ്ധിച്ചുവരുന്നതിനാല്‍ സഞ്ചാരയോഗ്യമല്ലാത്താ ചിങ്ങവനം, പന്നിമറ്റം, അംബാട്ടുകടവ്, പരുത്തുംപാറ തുടങ്ങിയ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തി നവമിയ്ക്ക് മുമ്പ് ഗതാഗതയോഗ്യം ആക്കണമെന്ന ജില്ലാ കലക്ടറുടേയും, കോട്ടയം എംഎല്‍യുടേയും വാഗ്ദാനം പാലിക്കാത്തതീല് പ്രതിഷേധിച്ച് ഹിന്ദൂ ഐകൃവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ഹിന്ദൂഐകൃവേദി പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറീ ബി. ശ്യാംകുമാര്‍, സംസ്ഥാന വൈസ്പ്രസിഡന്റ് ശിവരാജ്, പഞ്ചായത്ത് മെംബര്‍ സുമ മുകുന്ദന് എന്നിവര്‍ സംസാരിച്ചു. ബിജെപി ജീല്ലാ സെക്രട്ടറീ എം.വി. ഉണ്ണീകൃഷ്ണന്‍ മുഖ്യപഭാഷണം നടത്തി. ഹിന്ദുവിനെതിരെ തുടരുന്ന അവഗണനയുടെ അവസാനത്തെ ഉദാഹരണമാണ് പനച്ചിക്കാട് കാണിച്ചതെന്നും ഇതിനു പരിഹാരമുണ്ടാകാത്തപക്ഷം എംസിറോഡ് ഉപരോധം അടക്കമുള്ള ശക്തമായ സമരപരിപാടികള്‍ക്ക് നിര്‍ബന്ധിതരാകുമെന്ന് നേതാക്കള്‍ പറഞ്ഞൂ. മഹിള ഐകൃവേദി സംസ്ഥാന ജനറല്‍ സെക്രാട്ടറീ ബിന്ദൂമോഹന്, ഹിന്ദൂ ഐകൃവേദി ജില്ലാ സെക്രാട്ടറീ അജികുമാര്‍, പഞ്ചായത്ത് മെംബര്‍ ലിജീവിജയകുമാര്, താലൂക്ക് വൈസ്പ്രസിഡന്റ് ഗീതാരവി, ബിജെപി ജില്ലാ കമ്മറ്റിയംഗം സജീവ്, പഞ്ചായത്ത് പ്രസിഡന്റ് സുദര്ശനകുമാര്, ആര്‍എസ്എസ് മണ്ഡല് സഹകാര്യവാഹ് ഹരികൃഷ്ണന് എന്നിവര്‍ നേതൃത്തം നല്കീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: