കോട്ടയം: ഇതരസംസ്ഥാന തൊഴിലാളി ഒമ്പത് വയസുകാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായി ഗാന്ധിനഗര്‍ എസ്ഐ എ.സി. മനോജ്കുമാര്‍ പറഞ്ഞു. പശ്ചിമബംഗാള്‍ ജയ്പാല്‍ഗുഡി ജില്ലയില്‍ ബയിലാംപൂര് കാന്തല്ബാരി സനല്സര്ക്കാര് (30) ആണ് പിടിയിലായത്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അധിക്രമ നിരോധന വകുപ്പുകള്‍ പ്രകാരമാണ് കേസ്സെടുത്തിട്ടുള്ളത്. നീലിമംഗലം മുണ്ടകം സ്വദേശിനിയായ പെണ്‍കുട്ടിയെ അയല്‍വീട്ടില്‍ നിര്‍മാണജോലിക്കെത്തിയ ആളാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടിയുടെ മാതാവ് പരാതി നല്‍കിയെങ്കിലും പോലീസ് കേസ്സെടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ചയാണ് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. സ്കൂളില്‍ നിന്നെത്തിയ കുട്ടി വീട്ടില്‍ തനിച്ചായിരുന്നു.
ആരുമില്ലാത്ത സമയം മുറ്റത്തെത്തിയ തൊഴിലാളിയോട് വീട്ടിലാളില്ലെന്ന് കുട്ടി ജനാലയിലൂടെ അറിയിച്ചു. ഇതുകേട്ട തൊഴിലാളി അടുക്കള വാതിലിലൂടെ അകത്തുകയറി കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. അയാളില്‍നിന്നും കുതറിയോടിയ കുട്ടി അയല്‍വാസിയോട് വിവരം പറഞ്ഞു.
പെണ്‍കുട്ടി പേടിച്ചരണ്ടിരുന്നു. തൊഴിലാളി പെണ്‍കുട്ടിയെ പിന്തുടര്ങ്കിലും അയല്‍വാസിയെ കണ്ട് തിരികെ പോയി. ഹിന്ദി അറിയാവുന്ന മറ്റൊരു സ്ത്രീയെയും കൂട്ടി പണി നടക്കുന്ന സ്ഥലത്തെത്തിയ അയല്‍വാസി മറ്റുള്ളവരോട് സംഭവം പറഞ്ഞു. തൊഴിലാളി ജോലി ചെയ്തിരുന്ന വീട്ടുകാര്‍ അയാള്‍ക്ക് അനുകൂലമായാണ് സംസാരിച്ചതെന്ന് ചൈല്‍ഡ് ലൈനിലും വനിതാ കമ്മീഷന് അംഗം ഡോ. ജെ.പ്രമീളാദേവി മുമ്പാകെയും കുട്ടി പറഞ്ഞിരുന്നു.
തിങ്കളാഴ്ച വീണ്ടും പണിക്കെത്തിയെ തൊഴിലാളിയെ പെണ്‍കുട്ടിയുടെ പിതാവ് പിടിക്കാന്‍ ശ്രമിച്ചു. വീട്ടുടമസ്ഥ ഇത് തടഞ്ഞു. മറ്റൊരു പണിക്കാരന് പിാവിനെ മര്‍ദ്ദിച്ചു. അടുത്ത വീട്ടിലെ യുവാവ് അവരെ പിടിച്ചുമാറ്റി.
ഉച്ചയോടെ വീട്ടുടമസ്ഥയും മകനും ഗാന്ധിനഗര്‍ സ്റ്റേഷനില്‍ െപണ്‍കുട്ടിയുടെ അച്ഛനും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി നല്കി. രാത്രി 10.30ഓടെ കുട്ടിയുടെ വീട്ടില്‍ പോലീസെത്തി.
പോലീസ് പോയ ശേഷം വീടുവളഞ്ഞ ഒരു സംഘം ആളുകള്‍ കുട്ടിയുടെ അച്ഛനെ തടഞ്ഞുവെച്ചു. അദ്ദേഹത്തിന് ചൊവ്വാഴ്ച പുലര്‍ച്ചെ വിദേശത്തേക്ക് പോകേണ്ടതായിരുന്നു. ഒടുവില്‍ നഷ്ടപരഹാരമായി 5000 രൂപ നല്കിയ ശേഷമാണ് അദ്ദേഹത്തെ പോകാന്‍ അനുവദിച്ചത്.
പീഡനത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചതുമില്ല. ഇതേ തുടര്‍ന്നാണ് ഇവര്‍ വനിതാകമ്മീഷനില്‍ പരാതി നല്‍കിയത്. സംഭവത്തെ കുറിച്ച് കോട്ടയം ഡിവൈഎസ്പിയോട് വനിതാ കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് പോലീസ് പ്രതയെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: