ന്യൂദല്‍ഹി: ഭീകരര്‍ക്കെതിരായ ഭാരതത്തിന്റെ തിരിച്ചടിക്ക് ഇറാന്റെ സഹായം ലഭിച്ചതായും റിപ്പോര്‍ട്ട്. ഭാരതം ആക്രമിക്കുന്നതിന് മുന്‍പ് പാക്കിസ്ഥാന്റെ ഇറാന് അതിര്‍ത്തിയില്‍, ഇറാന് ബോര്‍ഡര്‍ ഗാര്‍ഡുകള്‍ മോട്ടോര്‍ ഷെല്ലുകള്‍ പ്രയോഗിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാക് സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ചെയ്തതാണിതെന്ന് വിലയിരുത്തലുണ്ട്. ബലൂചിസ്ഥാനിലാണ് ആക്രമണം നടന്നത്. എന്നാല്‍ ആളപായമുണ്ടായിട്ടില്ല. ഭീകരവാദത്തിനെതിരെ സഹകരണം ശക്തിപ്പെടുത്താന്‍ പാക്കിസ്ഥാനും ഇറാനും ധാരണയുണ്ട്. എന്നാല്‍ അതിര്‍ത്തിയിലെ ധാരണ ഇറാന് ലംഘിക്കുന്നതായി പാക്കിസ്ഥാന് ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: