കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇരുമ്പനം പ്ലാന്റില്‍ ടാങ്കര്‍ലോറി ഉടമകള്‍ ആരംഭിച്ച അനിശ്ചിതകാല സമരം തുടരുന്നു. ഇന്ധന നീക്കം നിലച്ചു. സമരം തുടര്‍ന്നാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമാകും.
പുതിയ കരാറിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച അര്‍ധരാത്രിയാണ് സമരം തുടങ്ങിയത്. ട്രാന്‍സ്പോര്‍ട്ടിങ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം. കരാര്വ്യവസ്ഥകളിലെ അപാകതകളെച്ചൊല്ലി ഓണത്തിന് മുന്‍പ് ടാങ്കര്‍ ഉടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റിവെച്ചു. ബുധനാഴ്ച രാത്രി കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരം ആരംഭിച്ചത്.
ദിവസേന 600 ലോഡുകളാണ് ഇവിടെനിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നത്. ഐഒസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 612 ടാങ്കറുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കാസര്‍കോഡ്, കണ്ണൂര്‍ എന്നീ ജില്ലകളിലൊഴിച്ച് മറ്റ് ജില്ലകളിലേക്ക് പെട്രോള്‍, ഡീസല്‍ എത്തിക്കുന്നത് ഇരുമ്പനം പ്ലാന്റില്‍നിന്നാണ്. സമരം നീളുന്നത് സംസ്ഥാനത്ത് കടുത്ത ഇന്ധനക്ഷാമത്തിന് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: