ബെംഗളൂരു: കര്‍ണാടകയിലെ ഡി.കെ. ആദികേശവുലു ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 265 കോടിയുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി.
വൈറ്റ്ഫീല്‍ഡിലുള്ള വൈദേഹി മെഡിക്കല്‍ കോളെജ്, മല്യ ആശുപത്രി തുടങ്ങി വിവിധ വ്യവസായ സ്ഥാപനങ്ങളിലാണ് ഈ മാസം 23 മുതല്‍ റെയ്ഡ് ആരംഭിച്ചത്.
വൈദേഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലെ ഒരു ട്രസ്റ്റിയുടെ വീട്ടില്‍ നിന്ന് 43 കോടി രൂപയാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
മെഡിക്കല്‍ കോളെജ് പ്രവേശന സമയത്ത് വിദ്യാര്‍ഥികളില്‍ നിന്ന് സംഭാവനയായി വാങ്ങിയ പണമാണ് ഇപ്പോള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പണത്തോടൊപ്പം നിരവധി രേഖകളും പിടിച്ചെടുത്തു. ഇവ പരിശോധിച്ച ശേഷം ഗ്രൂപ്പിന്റെ മേധാവികളെ ചോദ്യം ചെയ്യുമെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: