കണ്ണൂര്‍: റോഡ് നിയമങ്ങള്‍ പാലിക്കാതെ അമിത വേഗതയിലോടുന്ന വാഹനങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ടിഒ മുന്നറിയിപ്പ് നല്കി. താഴെ ചൊവ്വയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബസ്സിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ആര്‍ടിഒ അറിയിച്ചു. ബസ്സിന്റെ സ്പീഡ് ഗവര്‍ണര്‍ കണക്ഷന് വേര്‍പെടുത്തിയിരുന്നതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അപകടമുണ്ടാക്കിയ ബസ്സിന്റെ പെര്‍മിറ്റ്, ഫിറ്റ്നസ്, ഡ്രൈവറുടെ ലൈസന്‍സ് എന്നിവ റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചതായും ആര്‍ടിഒ അറിയിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബസ്സുകളുടെ സ്പീഡ് ഗവര്‍ണര്‍ പരിശോധന കര്‍ശനമാക്കി. കെഎസ്ആര്‍ടിസി അടക്കം ഇരുപതോളം ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും ആര്‍ടിഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: