കൊച്ചി: ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാര്‍ട്ടിനെ കൊച്ചി പൊലീസ് ചോദ്യം ചെയ്തു. നിരോധിച്ച സിക്കിം ലോട്ടറി കേരളത്തിലേക്ക് കടത്തിയ കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മാര്‍ട്ടിനെ അവിടെ ചെന്നാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.
നെടുമ്പാശേരി വഴി 25 ലക്ഷം രൂപയുടെ സിക്കിം ലോട്ടറി കടത്തിയെന്നാണ് മാര്‍ട്ടിനെതിരെയുള്ള കേസ്. എന്നാല്‍ ലോട്ടറി കടത്തില്‍ തനിക്ക് പങ്കില്ലെന്നാണ് മാര്ട്ടിന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.
അതേസമയം മാര്‍ട്ടിന്റെ അടുത്ത അനുയായി ജോണ്‍ കെന്നഡിയെ ചോദ്യം ചെയ്യലിനായി കൊച്ചി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. മാര്‍ട്ടിനൊപ്പം ജയിലില്‍ ആയിരുന്ന കെന്നഡി അടുത്തിടെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: