ആലുവ: അനധികൃത വില്‍പ്പനക്കായി ശേഖരിച്ചിരുന്ന 160 കുപ്പി വിദേശമദ്യവുമായി രണ്ട് പേര് പോലീസ് പിടിയില്‍. മുപ്പത്തടം കവലയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന കടുങ്ങല്ലൂര്‍ തണ്ടിരിക്കല്‍ കോളനി തണ്ടിരിക്കല്‍ സുധീഷ് ശശിധരന് (29), മുപ്പത്തടത്ത് അപ്പ്ഹോള്‍സ്റ്ററി കട നടത്തുന്ന കൊല്ലം മുളവന സ്വദേശി ബിജു ബിയാട്രിക് (39) എന്നിവരാണ് അറസ്റ്റിലായത്. ബിനാനിപുരം പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സുബീഷിന്റെ വീട്ടില്‍ നിന്നാണ് ആദ്യം 34കുപ്പി മദ്യം പിടികൂടിയത്. സുബീഷില്‍ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് മുപ്പത്തടത്തെ ബിജുവിന്റെ കടയില്‍ നിന്നും 10 കുപ്പി മദ്യവും പാതാളത്തെ താമസ സ്ഥലത്ത് നിന്നുമായി 124 കുപ്പി മദ്യവും കണ്ടെത്തിയത്. ആലുവ, കോട്ടപ്പുറം, കൂനമ്മാവ് എന്നിവിടങ്ങളിലെ ബിവറേജസ് ഔട്ട്ലെറ്റുകളില് നിന്നും വാങ്ങുന്ന മദ്യം നാലിരട്ടി തുകക്ക് മറിച്ച് വില്‍ക്കുകയായിരുന്നു പ്രതികള്‍. ഡ്രൈഡേയില്‍ ഇത് പത്തിരട്ടി വരെ തുകക്ക് വില്‍ക്കാറുണ്ട്. പ്രതികളെ ഇന്ന് ആലുവ കോടതിയില്‍ ഹാജരാക്കുമെന്ന് ബിനാനിപുരം എസ്ഐ സ്റ്റെപ്റ്റോ ജോണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: