തിരുവനന്തപുരം: പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നു പുറപ്പെട്ട നവരാത്രി വിഗ്രഹഘോഷയാത്രയ്ക്ക് കേരള പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറും അകമ്പടിയും. വിവിധ ഹൈന്ദവ സംഘനടകളുടെയും ഭക്തജനങ്ങളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന ചടങ്ങുകള്‍ സംസ്ഥാന സര്‍ക്കാര്‍ പുനഃസ്ഥാപിച്ചത്.
ശുചീന്ദ്രത്തു നിന്നു പുറപ്പെട്ട മൂന്നൂറ്റിനങ്ക വിഗ്രഹ യാത്രയ്ക്ക് കേരള പോലീസ് അകമ്പടി നല്‍കിയില്ല. കേരള പോലീസ് എത്തിയില്ലെങ്കില്‍ പദ്മനാഭപുരത്ത് നിന്നു വിഗ്രഹ ഘോഷയാത്ര പുറപ്പെടാന്‍ അനുവദിക്കില്ലെന്ന് ഭകതജനങ്ങള്‍ അറിയിച്ചു. ഘോഷയാത്ര മുടങ്ങിയാലത്തെ പ്രതിഷേധം ഭയന്ന് അകമ്പടിയും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാനും നിര്‍ദ്ദേശിക്കുകയായിരുന്നു. കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ നടന്ന ഉടവാള് കൈമാറ്റ ചടങ്ങിനെത്തിയ മന്ത്രി കടകംപള്ളി സൂരേന്ദ്രന് പോലീസിനെ പിന്‍വലിച്ച വിവരം അറിഞ്ഞില്ലെന്ന് പറഞ്ഞു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ പ്രേംകുമാര്‍, കന്യാകുമാരി ദേവസ്വം ബോര്‍ഡ് ജോയിന്റ് കമ്മിഷണര്‍ ഭാരതി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷണന്. കൊട്ടാരം സൂപ്രണ്ട് രാജേഷ് കുമാര്‍. കന്യാകുമാരി ജില്ലാ ജഡ്ജ് മുരുകാനന്ദം, എഡിജിപി രാജേഷ്ദിവാന്‍. തിരുവനന്തപുരം റൂറല്‍ എസ്പി ഷെവിന്‍ അഹമ്മദ് .കന്യാകുമാരി എസ്പി ധര്‍മ്മരാജ്, പത്മനാഭപുരം എംഎല്‍എ മനോതങ്കരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: