കൊച്ചി: അടിയന്തരാവസ്ഥക്കെതിരെ ലോക് സംഘര്‍ഷ സമിതി നടത്തിയ സമരം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണമെന്ന് അസോസിയേഷന് ഓഫ് ദ എമര്‍ജന്‍സി വിക്റ്റിംസ് പ്രധാനമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. സമരത്തില്‍ പങ്കടുത്തവരെ സ്വതന്ത്ര്യ സമരഭടന്മാരായി അംഗീകരിക്കണം.
ഭാരതത്തില്‍ അടിയന്തരാവസ്ഥക്കാലത്ത് ഭീകര മര്‍ദ്ദനത്തിന് ഇരയായത് കേരളത്തിലെ സമര സേനാനികളായിരുന്നു. 41 വര്‍ഷത്തിന് ശേഷവും നൂറുകണക്കിനാളുകള്‍ ഇന്നും ശാരീരികവും മാനസികവുമായ പീഡനം അനുഭവിക്കുന്നു. മാപ്പിള ലഹള, പുന്നപ്ര വയലാര്‍, ഖിലാഫത്ത് പ്രസ്ഥാനം, കരിവെള്ളൂര്‍, കാവുമ്പായി, കയ്യൂര്‍, മൊറാഴ കമ്യൂണിസ്റ്റ് പ്രക്ഷോഭങ്ങള്‍ക്കും പെന്ഷന് നല്‍കുന്നുണ്ട്.
രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, പഞ്ചാബ്, ഹരിയാന, യുപി് ബീഹാര്‍ സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥ പീഡിതര്‍ക്ക് പെന്‍ഷനും വൈദ്യസഹായവും നല്‍കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ സമരഭടന്മാര്ക്ക് പെന്‍ഷനും വൈദ്യസഹായവും നല്‍കണം. അടിയന്തരാവസ്ഥയും അതിനെതിരായ സമരങ്ങളും പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ പറയുന്നു.
അസോസിയേഷന് രക്ഷാധികാരി വൈക്കം ഗോപകുമാര്‍, പ്രസിഡന്റ് എം. രാജശേഖര പണിക്കര്‍, ജനറല്‍ സെക്രട്ടറി ആര്.മോഹന്‍ എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: