വടകര: വടകര ചോറോട് റെയില്‍വേ ഓവര്‍ബ്രിഡ്ജിനു സമീപം റെയില്‍പാളത്തില്‍ സ്കൂട്ടര്‍ തള്ളി അട്ടിമറിക്ക് ശ്രമിച്ചതിന് എസ്ഡിപിഐ, മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഓട്ടോഡ്രൈവര്‍ അഴിയൂര്‍ സ്വദേശി കൊട്ടിക്കൊല്ലന്റവിട പുതിയ പുരയില്‍ സജീര്‍ (27), ചുമട്ട് തൊഴിലാളി വടകര ബീച്ച് റോഡിലെ കണ്ണോത്ത് വീട്ടില്‍ മുഹമ്മദ് നസീഹ്(29), സെയില്‍സ്മാനായ വടകര ബീച്ച് റോഡിലെ വൈക്കിലശ്ശേരി പുതിയപുരയില്‍ യാസിര്‍ അറഫാത്ത്(26) എന്നിവരാണ് അറസ്റ്റിലായത്.
22 ന് പുലര്‍ച്ചെ, ചോറോട് പഞ്ചായത്തിലെ പള്ളിത്താഴ പി.വി.സി. ഹൗസില്‍ ജാസിറിന്റെ സ്കൂട്ടര്‍ പ്രതികള്‍ മോഷ്ടിച്ച് പാളത്തില്‍ കൊണ്ടിടുകയായിരുന്നു. ജാസിറിനോടുള്ള വ്യക്തിവിദ്വേഷമാണ് കാരണം ട്രെയിന്‍ ഇടിച്ച് പാളം തെറ്റുമെന്നും തീപിടിക്കുമെന്നുമായിരുന്നു കണക്കുകൂട്ടല്‍.
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് കയറി സ്കൂട്ടര്‍ ചിന്നിച്ചിതറി. വടകര പോലീസും ആര്‍പിഎഫും നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്. അടുത്തിടെയാണ് ദുബൈയില്‍ നിന്ന് ജാസിറെത്തിയത്. ഇയാളുടെ അയല്‍വാസി പള്ളിത്താഴയില്‍ അര്‍ഷാദിന്റെ ബൈക്കിന് അര്‍ദ്ധരാത്രി തീയിട്ടതും ഇവരാണ്. പ്രതികളെ ചോദ്യം ചെയ്യുകയാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: