ഏഴ് ഭീകരക്യാമ്പുകള്‍ തകര്‍ത്തു, 38 ഭീകരരെ കൊന്നു
- നിയന്ത്രണരേഖ കടന്ന് സൈന്യം തിരിച്ചടിച്ചു.
- കടന്നത് പാക് അധീന കശ്മീരില്‍.
- കനത്ത നാശനഷ്ടമുണ്ടാക്കിയെന്ന് സൈന്യം.
- നാല് മണിക്കൂര്‍ നീണ്ട ആക്രമണം.
- പാതിരയ്ക്ക് ആരംഭിച്ച് പുലര്‍ച്ചെ 4.30ന് അവസാനിച്ചു.
- ആക്രമണത്തിന്റെ വീഡിയോ ചിത്രീകരിച്ചു.
- നാശനഷ്ടത്തിന്റെ തെളിവുകള്‍ പിന്നീട് പുറത്തുവിടും.
- ഓപ്പറേഷന് നടത്തിയത് എട്ട് സംഘങ്ങളിലായി 200 സൈനികര്‍.
- കരസേനയും ഹെലികോപ്ടര്‍ പാരാട്രൂപ്പുകളും സംഘത്തില്‍.
- ആക്രമണം ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം.
- രണ്ട് കിലോമീറ്റര്‍ ഉള്ളിലേക്ക് സൈന്യം കടന്നു.
- എട്ട് തവണ ആക്രമണം നടത്തി.
- പ്രതിരോധമന്ത്രി പരീക്കറും സുരക്ഷാ ഉപദേഷ്ടാവ്
- അജിത് ദോവലും നിരീക്ഷിച്ചു.
- പാക്കിസ്ഥാനെ നേരത്തെ വിവരമറിയിച്ചു.
- പാക് സൈന്യം ഇടപെടാന്‍ ശ്രമിച്ചു.
- വെടിവെപ്പ് മാത്രമെന്ന് പാക് സൈന്യം.
- രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും പാക് സൈന്യം.
- പഞ്ചാബ്, കശ്മീര്‍ അതിര്‍ത്തിയില്‍ ജനങ്ങളെ ഒഴിപ്പിച്ചു.
- സൈന്യത്തിന്റെ ധീരതയെ പ്രകീര്‍ത്തിച്ച് രാജ്യം; അഭിനന്ദിച്ച് രാഷ്ട്രീയനേതൃത്വം
- സര്‍ക്കാരിന് പിന്തുണയെന്ന് കോണ്‍ഗ്രസ്.
- രാജ്യത്ത് അതീവ ജാഗ്രത.
- വാക്ക് പാലിച്ച് പ്രധാനമന്ത്രി.
- വിവരം പുറത്തുവിട്ടത് ഡിജിഎംഒ ലഫ്റ്റനന്റ് ജനറല്‍ രണ്‍വീര്‍ സിങ്.
- വിദേശകാര്യ വക്താവ് വികാസ് സ്വരൂപും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
- ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് സൈന്യം.
- മിന്നലാക്രമണം തുടരില്ല.
- അവധിയിലുള്ള ബിഎസ്എഫ് ജവാന്മാരോട് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു.
- വാഗയിലെ ബീറ്റിങ് റിട്രീറ്റ് റദ്ദാക്കി.
നടന്നത് മ്യാന്മര് മോഡല്‍
ന്യൂദല്‍ഹി: കടുത്ത വെല്ലുവിളികള്‍ നേരിടാന്‍ സന്നദ്ധരായ അ വര് പറന്നിറങ്ങി. പാരച്യൂട്ടുകളില്‍, കോപ്ടറുകളില്‍. കൊടും വനങ്ങളില്‍ ചടുലമായി. പാതിരാത്രിയും അവര്‍ക്ക് പകലായി. സൈന്യത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാറുള്ള പാരാ കമാന്‍ഡോകള്‍. നിയന്ത്രണ രേഖയ്ക്കപ്പുറമിറങ്ങിയ കമാന്‍ഡോകള്‍, കരസേനയുടെ പാരാഷൂട്ട് റജിമെന്റിന്റെ ഭാഗമാണ്. പ്രത്യേക ഓപ്പറേഷനുകള്‍, നേരിട്ടുള്ള ആക്രമണങ്ങള്‍,ബന്ദികളെ മോചിപ്പിക്കല്‍, ഭീകരവിരുദ്ധപ്പോരാട്ടങ്ങള്‍, നിരീക്ഷണങ്ങള്‍ തുടങ്ങിയ അസാധാരണമായ നീക്കങ്ങള്‍ ഇവരെയാണ് ഏല്‍പ്പിക്കുക.
71ലെ ഭാരത പാക് യുദ്ധത്തില്‍ കഴി വുതെളിയിച്ച ഇവരാണ് സുവര്‍ണ്ണ ക്ഷേത്രത്തിലെ ഓപ്പറേഷന് ചുക്കാന്‍ പിടിച്ചത്. 87ല്‍ ശ്രീലങ്കയില്‍ ഇവര്‍ ഓപ്പറേഷന് പവനില്‍ പങ്കെടുത്തു. 88ല്‍ മാലദ്വീപില്‍ പ്രസിഡന്റ് ഗയൂമിനെ വധിക്കാനുള്ള പദ്ധതി പൊളിച്ച് അദ്ദേഹത്തെ രക്ഷിച്ചത് പാരാ കമാന്‍ഡോകളായിരുന്നു (ഓപ്പറേഷന് കാക്ടസ് എന്നായിരുന്നു പേര്). 95ല്‍ കശ്മീരില്‍ ഭീകരര്‍ ബന്ദികളാക്കിയ വിദേശികളെ മോചിപ്പിച്ചതും ഇവര്‍ തന്നെ. കാര്‍ഗില്‍ യുദ്ധത്തിലും തന്ത്രപരമായ പ്രാധാന്യം ഇവര്‍ക്കുണ്ടായിരുന്നു.
2015ല്‍ മ്യാന്മറില് നടത്തിയതായിരുന്നു കഴിഞ്ഞ ദിവസം പാക്കധിനിവേശ കശ്മീരിലെ മിന്നലാക്രമണത്തിന് തൊട്ടുമുന്‍പു നടന്ന പോരാട്ടം. 21 പാരാഡിവിഷനിലെ 70 കമാന്‍ഡോകളാണ് ജൂണ്‍ ഒന്‍പതിന് നടന്ന ഓപ്പറേഷനില്‍ പങ്കെടുത്തത്. അതിര്‍ത്തിയിലെ കൊടും വനം താണ്ടി അഞ്ച് കിലോമീറ്റര്‍ ഉള്ളില്‍ കടന്ന് പുലര്‍ച്ചെ നടത്തിയ ഓപ്പറേഷനില്‍ നൂറോളം നാഗാഭീകരരെ കൊന്നൊടുക്കി.
അതേ രീതിയിലുള്ള ഓപ്പറേഷനാണ് വ്യാഴാഴ്ച പുലര്‍ച്ചെ പാക്കധിനിവേശ കശ്മീരില്‍ നടന്നതും. അതേ മാതൃകയിലുള്ള ആക്രമണങ്ങളിലൂടെ പാക് ഭീകരരെ വധിക്കണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍, ഞങ്ങള്‍ മ്യാന്മറല്ലെന്നായിരുന്നു പാക്കിസ്ഥാന്റെ പ്രതികരണം. ഒന്‍പതാം പാരാ ഡിവിഷനിലെ കമാന്‍ഡോകളാണ് പാക്കധിനിവേശ കശ്മീരിലെ ഓപ്പറേഷനില്‍ പങ്കെടുത്തത്.
തിരിച്ചടി വരാം: ഫാലി മേജര്‍
ന്യൂദല്‍ഹി: ഭാരത സൈന്യം പാക്ക് മേഖലയില്‍ ഹെലികോപ്റ്ററില്‍ കമാന്ഡോകളെയിറക്കി ആക്രമണം നടത്തിയില്ല എന്നു പാക്കിസ്ഥാന് പറഞ്ഞതിന് അര്‍ത്ഥമെന്ത്?പാക്കിസ്ഥാന്, സംഘര്‍ഷത്തില്‍ അയവുവരുത്താന്‍ ശ്രമിക്കുന്നു, എന്ന് ഭാരത-പാക്ക് ബന്ധങ്ങളില്‍ വിദഗ്ധനായ മുന്‍ നയതന്ത്ര പ്രതിനിധി വിവേക് കട്ജൂ പറഞ്ഞു. എന്നാല്‍, ചെറിയ
പ്രത്യാക്രമണമുണ്ടാകാമെന്ന് മുന്‍ വ്യോമസേന മേധാവി ഫാലി മേജർ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: