ഇസ്ലാമാബാദ്: പാക് അധീന കശ്മീരിൽ ഭാരത സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്ന് പാക്കിസ്ഥാനിലെ ഭാരത ഹൈക്കമ്മീഷണർ ഗൗതെ ബംബാവാലയെ പാക്കിസ്ഥാന് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
പാക്കിസ്ഥാന് വിദേശകാര്യ സെക്രട്ടറി ഐജാസ് ചൗധരിയാണു ഭാരത ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയത്. അതിർത്തി കടന്ന് ഭാരതം ആക്രമണം നടത്തിയതിനെ രൂക്ഷമായി വിമർശിച്ച ചൗധരി ഭാരതം വെടി നിർത്തൽ കരാർ ലംഘിക്കുകയാണ് ചെയ്തതെന്ന് ആരോപിച്ചു.
ഇനിയും ആക്രമണങ്ങൾ ഉണ്ടായാൽ പാക് സൈന്യം ശക്തമായ തിരിച്ചടി നൽകുമെന്ന് ചൗധരി മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: