തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സ്വേച്ഛാധിപതിയെ പോലെ പെരുമാറുകയാണെന്ന് പ്രതിപക്ഷം. അതിര്‍ത്തിയില്‍ ആക്രമണത്തിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ച ജനാധിപത്യ മര്യാദയുടെ പത്തിലൊന്ന് പോലും മുഖ്യമന്ത്രി പിണറായി വിജയന് കാണിക്കുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
സ്വാശ്രയ പ്രശ്നത്തോട് മുഖ്യമന്ത്രി പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയ വി.ടി ബല്‍റാം എംഎല്‍എ ആരോപിച്ചു. ഇതിന് മറുപടി പറഞ്ഞ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ തലവരി പണം വാങ്ങിയതിന് തെളിവുണ്ടെങ്കില്‍ സര്‍ക്കാരിന് കൈമാറണമെന്ന് ആവശ്യപ്പെട്ടു. തെളിവ് ലഭിച്ചാല്‍ ഇന്ന് തന്നെ നടപടി എടുക്കുമെന്നും മന്ത്രി വിശദീകരിച്ചു. ഇത്തരത്തില്‍ പരാതി ലഭിച്ചാല്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.
തുടര്‍ച്ചയായ അഞ്ചാം ദിവസവും സഭയില്‍ സ്വാശ്രയ പ്രശ്നം തന്നെയാണ് പ്രതിപക്ഷ സജീവമാക്കിയിരിക്കുന്നത്. വലിയതോതില്‍ തലവരി പണം വാങ്ങുന്ന കാഴ്ചയാണ് കാണുന്നത്. സര്‍ക്കാരും മാനേജുമെന്റുകളും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും വി.ടി ബല്‍റാം ആരോപിച്ചു. മുഖ്യമന്ത്രി പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കാനല്ല ജനങ്ങള്‍ പ്രതിപക്ഷ എംഎല്‍എമാരെ തെരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയച്ചിരിക്കുന്നതെന്നും ബല്‍റാം പറഞ്ഞു.
പരിയാരം മെഡിക്കല്‍ കോളേജിലെ ഫീസെങ്കിലും കുറയ്ക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. എന്നാല്‍ പരിയാരം ഉടന്‍ തന്നെ സര്‍ക്കാര്‍ ഏറ്റെടുക്കും. അപ്പോള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫീസിന് സമാനമായിരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: