തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അത്രിക്രമം. നിരവധി പ്രവര്‍ത്തകര്‍ക്ക് പോലീസ് അക്രമത്തില്‍ പരിക്കേറ്റു.
ഏകദേശം അഞ്ഞൂറോളം പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. മാര്‍ച്ച് നിയമഭയ്ക്ക് സമീപം വച്ച് പോലീസ് തടഞ്ഞു. ഇവിടെ മുദ്രാവാക്യം വിളികളുമായി നിന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് രണ്ട് പ്രാവശ്യം ലാത്തിയും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. ശക്തമായ പോലീസ് സേനയാണ് മാര്‍ച്ചിനെ നേരിടാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.
പിണറായി സര്‍ക്കര്‍ വിദ്യാഭ്യാസ കച്ചവടമാണ് നടത്തുന്നതെന്നും സ്വാശ്രയ പ്രശ്നത്തില്‍ ഉടന്‍ തീരുമാനമുണ്ടാകണമെന്നും യുവമോര്‍ച്ച ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: