ന്യൂദല്‍ഹി: ഭാരതത്തിന്റെ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ തെളിവ് നശിപ്പിക്കുന്നതിനായി പാക്കിസ്ഥാന് മറവ് ചെയ്യുന്നു.
കഴിഞ്ഞ ദിവസമാണ് ഭാരത സൈന്യം പാക്ക് അധിനിവേശ കശ്മീരില്‍ മിന്നലാക്രമണം നടത്തിയത്. ആക്രമണത്തില്‍ 30 മുതല്‍ 70 വരെയുള്ള ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
മരിച്ച ഭീകരരില്‍ അധികവും ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയില്‍ പെട്ടവാരണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മിന്നലാക്രമണത്തില്‍ തങ്ങള്‍ക്ക് നഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് വരുത്തിതീര്‍ക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം.
നഷ്ടങ്ങളെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം സംഭവിച്ചത് മറ്റ് പല അതിര്‍ത്തി വെടിവയ്പുകളിലാണെന്ന് വരുത്തിതീര്‍ക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: