അമ്പലപ്പുഴ: അമ്പലപ്പുഴ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് വിഭജിക്കണമെന്ന് ആവശ്യമുയര്‍ന്നു. നിലവില്‍ 26000 ഉപഭോക്താക്കളാണ് സെക്ഷന്‍ ഓഫീസിനു കീഴിലുളളത്. ഇരുപതിനായിരത്തിനു മുകളില്‍ ഉപഭോക്താക്കളുണ്ടെങ്കില്‍ സെക്ഷന്‍ ഓഫീസ് വിഭജിക്കണമെന്ന ചട്ടം ആറുവര്‍ഷം പിന്നിട്ടിട്ടും ഇവിടെ പ്രാവര്‍ത്തികമായിട്ടില്ല.
അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വണ്ടാനം മുതല്‍ തെക്കോട്ട് തൃക്കുന്നപ്പുഴ പഞ്ചായത്തു വരെയും തകഴി പഞ്ചായത്തിന്റെ ഏതാനും ചില വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് അമ്പലപ്പുഴ കെഎസ്ഇബി സെക്ഷന്‍ ഓഫീസിന്റെ പരിധി.
ഇത്രയും ദൂരപരിധി ഉളളതുകൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് യഥാസമയം സേവനം ലഭ്യമാക്കാന്‍ ബോര്‍ഡിനു കഴിയാറില്ല. നിലവില്‍ മൂന്ന് സബ്എഞ്ചിനീയര്മാരും ആറ് ഓവര്‍സീയര്‍മാരും പന്ത്രണ്ട് ലൈന്മാന്മാരും ആറു വര്‍ക്കര്‍മാരും ആണ് ഇവിടെയുളളത്.
ഇതില്‍ രണ്ട് സബ്എഞ്ചിനീയര്മാര് സ്ഥലംമാറിപ്പോയിട്ട് പകരം നിയമനം ആയിട്ടുമില്ല. 15 ഓളം പരാതികളാണ് പ്രതിദിനം ഇവിടെയെത്തുന്നത്. ഇവ പരിഹരിക്കാന്‍ ആവശ്യമായത്ര ജീവനക്കാര്‍ ഇവിടെയില്ലാത്തതാണ് ഓഫീസ് നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം. ഒരു കോടിയില്‍പ്പരം രൂപയാണ് പ്രതിമാസം ഇവിടെ വരുമാനം ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: