ലഖ്നൗ: അന്‍പത്തിയാറാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക് മീറ്റില്‍ റെയില്‍വേസ് ഓവറോള്‍ ചാമ്പ്യന്മാര്. 274 പോയിന്റ് നേടിയാണ് അവര്‍ കിരീടം നിലനിര്‍ത്തിയത്. 187 പോയിന്റ് നേടിയ സര്‍വ്വീസസ് രണ്ടാമതും 84 പോയിന്റുമായി ഒഎന്‍ജിസി മൂന്നാമതും. 78 പോയിന്റുമായി കേരളം നാലാമത്.
പുരുഷ വിഭാഗത്തില്‍ 187 പോയിന്റുമായി സര്‍വ്വീസസ് ചാമ്പ്യന്മാരായപ്പോള് 115 പോയിന്റ് നേടിറെയില്വേസ് രണ്ടാമതെത്തി. ഏറെ പിന്നില്‍ 30 പോയിന്റുമായി കേരളം മൂന്നാമത്.
വനിതാ വിഭാഗത്തില്‍ 159 പോയിന്റുമായി റെയില്‍വേസ് ഒന്നാമത്. 64 പോയിന്റ് നേടി കര്‍ണാടക രണ്ടാം സ്ഥാനവും 59 പോയിന്റ് നേടി ഒഎന്‍ജിസി മൂന്നാം സ്ഥാനവും നേടി. 48 പോയിന്റ് നേടിയ കേരളം അഞ്ചാമത്.
വനിതകളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ സിഞ്ജു പ്രകാശ് 3.60 മീറ്റര്‍ ചാടി വെങ്കലം നേടി. ഇതേ ഉയരം താണ്ടിയ റെയില്‍വേസിന്റെ മലയാളി താരം ദിജ വെള്ളി നേടിയപ്പോള്‍ കര്‍ണാടകയുടെ ഖ്യാതി എസ്. വഖാരിയ 3.90 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടി.
വനിതകളുടെ 800 മീറ്ററില്‍ റെയില്‍വേസിന്റെ മലയാളി താരം ടിന്റു ലൂക്കക്ക് സ്വര്‍ണ്ണം. വനിതകളുടെ ഹെപ്റ്റാത്ത്ലണില് മലയാളി സഹോദരങ്ങളും റെയില്‍വേ താരങ്ങളുമായ ലിക്സി, നിക്സി ജോസഫ് എന്നിവര്‍ സ്വര്‍ണ്ണവും വെള്ളിയും കരസ്ഥമാക്കി.പുരുഷന്മാരുടെ 4-100 മീറ്റര്‍ റിലേയില്‍ സര്‍വ്വീസ് സ്വര്ണ്ണംനേടിയപ്പോള് രാഹുല്‍. ആര്, അനുരൂപ് ജോണ്‍, എസ്. ലിഖിന്‍, മുഹമ്മദ് സാദത്ത് എന്നിവരടങ്ങിയ കേരള ടീം വെള്ളി നേടി.
നാല് ദിവസം നീണ്ട മീറ്റില്‍ ഒരു ദേശീയ റെക്കോര്‍ഡും മൂന്ന് മീറ്റ് റെക്കോര്‍ഡുകളും പിറന്നു. വനിതകളുടെ ജാവലിന്‍ ത്രോയില്‍ റെയില്‍വേയുടെ അനുറാണി 60.01 മീറ്റര്‍ എറിഞ്ഞ് നിലവിലെ ദേശീയ റെക്കോര്‍ഡും മീറ്റ് റെക്കോര്‍ഡും തകര്‍ത്തു. പുരുഷന്മാരുടെ ഈയിനത്തില്‍ റെയില്‍വേസിന്റെ തന്നെ രവീന്ദ്രര്‍ സിങ് 79.04 മീറ്റര്‍ എറിഞ്ഞ് മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചു. വനിതകളുടെ 4-400 മീറ്റര്‍ റിലേയിലും റെയില്‍വേ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: