കട്ടപ്പന: രണ്ടുചാക്കുകളിലാക്കി കൊണ്ടുവരുകയായിരുന്ന പാന്‍ മസാല ശേഖരവുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍. കട്ടപ്പന അമ്പലക്കവല സദേശികളായ മണക്കലേടത്ത് ഷൈജു ജോണി, പാണംപറമ്പില്‍ ഉണ്ണി അച്ചുതന് എന്നിവരാണ് പിടിയിലായത്. 1738 പായ്ക്കറ്റ് നിരോധിത പാന്‍ മസാല ഉല്‍പ്പന്നങ്ങളുമായി പുളിയന്മല ഹില്‍ടോപ്പിനു സമീപത്തു നിന്നും കുമളി സെയില്‍ടാക്സ് ഇന്റലിജന്‍സ് വിഭാഗമാണ് ഇരുവരെയും പിടികൂടിയത്. ഇന്നലെ രാവിലെ വാഹന പരിശോധന നടത്തുന്നതിനിടെ സിമന്റുമായി എത്തിയ ലോറിയില്‍ നിന്ന് ഓട്ടോറിക്ഷയിലേയ്ക്ക് ചാക്കുകെട്ട് മാറ്റുന്നതുകണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് പാന്‍ മസാല ശേഖരം കണ്ടെത്തിയത്. തുടര്‍ന്ന് കട്ടപ്പന പോലീസില്‍ വിവരമറിയിച്ച് ഇവരെ കൈമാറുകയായിരുന്നു. കട്ടപ്പനയിലെയും പരിസര പ്രദേശത്തെയും കടകളിലേക്ക് വില്‍പ്പനക്കായി എത്തിച്ചവയാണ് ഇവയെന്നാണ് വിവരം. മേഖലയില്‍ നിരോധിത പുകിയില ഉല്‍പ്പന്നങ്ങളുടെയും മയക്കുമരുന്നുകളുടെയും ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ നിരവധി പരാധികളുയര്ന്നിരിന്നു. എന്നാല്‍ പോലീസ് സംഭവത്തില്‍ വേണ്ട പരിശോധന നടത്തുന്നില്ലെന്ന ആരോപണം ഇപ്പോഴും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: