ചെങ്ങന്നൂര്‍: സഹോദരിമാരുടെ നേത്യത്വത്തിലുള്ള പെണ് വാണിഭസംഘത്തെ ചെങ്ങന്നൂര്‍ പോലീസ് പിടികൂടി. ഗവ. ആശുപത്രി ജങ്ഷനിലെ ഒരു ലോഡ്ജു മുറിയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു നടത്തിയ പരിശോധനയിലാണ് രണ്ടു പേര് പിടിയിലായത്. പന്തളം മാന്തുകയില്‍ വാടകയ്ക്ക് താമസിക്കുന്ന സഹോദരിമാരില്‍ ഉള്‍പ്പെട്ട മുപ്പതുകാരി, ചെങ്ങന്നൂര്‍ വെണ്മണി സ്വദേശിയായ ബിനു (35) എന്നിവരാണ് പിടിയിലായത്. ലോഡ്ജിനോടൊപ്പമുള്ള ഹോട്ടലില്‍ ഇടപാടുകാരെ കാത്തിരിക്കുകയായിരുന്ന ഒരു പുരുഷനും രണ്ട് സ്ത്രീകളും പോലീസിനെ കണ്ടതോടെ രക്ഷപ്പെട്ടു.
മൊബൈല്‍ഫോണിലൂടെ ബന്ധപ്പെടുന്നവരെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ ശേഷം തുക പറഞ്ഞുറപ്പിച്ചു ഇടപാടു നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്ന പോലീസ് പറഞ്ഞു.
ചെങ്ങന്നൂര്‍ ഗവ. ആശുപത്രി ജംഗ്ഷനിലെ ലോഡ്ജു കേന്ദ്രീകരിച്ച് അനാശാസ്യ സംഘം പ്രവര്‍ത്തിക്കുന്നതായി രഹസ്യന്വേഷണ വിഭാഗം കണ്ടെത്തി റിപ്പോര്‍ട്ട്് നല്‍കിയിരുന്നു.
സ്ഥിരമായി വാടക വീടുകള്‍ മാറിമാറി താമസിക്കുന്ന യുവതികളും കുട്ടിയും മാതാവും അടുത്ത കാലം വരെ മുളക്കുഴ അരീക്കരയിലാണ് താമസിച്ചത്. വിവാഹിതകളായ സഹോദരിമാരുടെ ഭര്ത്താക്കന്മാര് ഇവരോടൊപ്പമല്ല താമസിക്കുന്നത്.
പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു കഴിയാമെന്നുള്ള നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ പിടികൂടുന്നവര്‍ രക്ഷപ്പെടുന്നതാണ് സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നതെന്നും ചെങ്ങന്നൂരില്‍ പിടിയിലായത് പണത്തിനുവേണ്ടി സ്ഥിരമായി നടത്തുന്ന ഇടപാടാണെന്നും പോലീസ് പറഞ്ഞു. പരിശോധനയില്‍ എസ്ഐ മാരായ മുരളി, ഷാജി, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിനി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൈബു, സജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: