കുറവിലങ്ങാട്: മീനച്ചില്‍ താലൂക്കിലെ പാലാ, രാമപുരം, ഉഴവൂര്‍, കിടങ്ങൂര്‍, കുറവിലങ്ങാട്, കരൂര്‍ പ്രദേശങ്ങളില്‍ വ്യാപകമായ കഞ്ചാവും, ലഹരി മരുന്നുകളുമായി സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ കറങ്ങുന്നു.
അന്യ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍പോലും ലഹരി അന്വേഷിച്ച് എത്തുന്നതായി പ്രദേശവാസികള്‍ പറഞ്ഞ് നിരവധി തവണ പോലീസിലും, എക്സൈസിലും പരാതി പറയുമ്പോള്‍ മാത്രം പരിശോധനകള്‍ നടത്തുന്ന രീതിയാണ് ഉള്ളത്. ഉഴവൂരിലെ ‘ഡി ക്യാമ്പസ്’ എന്ന സോഷ്യല്‍ മീഡിയായിലെ പ്രധാനികളാണ് ലഹരിമരുന്ന് വില്പന സംഘത്തിലെ പ്രധാന കണ്ണികളെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടും ബന്ധപ്പെട്ടവര്‍ നടപടികള്‍ വൈകിപ്പിക്കുന്നതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.
സ്കൂട്ടറിലും, വിലകൂടിയ റെന്റ് വാഹനങ്ങളിലാണ് ഇടുക്കി, നെടുംകണ്ടം, കുമളി മേഖലകളില്‍ നിന്ന് കൗമാരസംഘം കഞ്ചാവ് എത്തിക്കുന്നതെന്ന് പോലീസും, എക്സൈസും കണ്ടെത്തിയിട്ടുണ്ടെങ്കിലും, വില്പനക്കാര് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളായതുകൊണ്ട് നിയമനടപടികള്‍ വൈകുന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ആഭ്യന്തര എക്സൈസ് വകുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പോലീസിന്റെയും എക്സൈസിന്റെയും ഈ നിലപാടില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: