ന്യൂദല്‍ഹി: മെഡിക്കല്‍-ദന്തല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി ഒരാഴ്ച കൂടി നല്കി. അടുത്ത വെള്ളിയാഴ്ചയ്ക്കകം നടപടികള്‍ പൂര്‍ത്തിയാക്കണം. പ്രവേശന നടപടികളുടെ രേഖകള്‍ പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് നല്‍കുന്നില്ലെന്ന ജെയിംസ് കമ്മറ്റിയുടെ അപേക്ഷയില്‍ വാദം കേള്‍ക്കാനും സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 250 സീറ്റുകളിലെ പ്രവേശന നടപടികളാണ് ഇനിയും പൂര്‍ത്തിയാകാനുള്ളത്. ഈ സീറ്റുകളിലേക്ക് ഏകീകൃത കൗണ്‍സിലിംഗ് വഴി പ്രവേശനം നടത്താന്‍ ഒക്ടോബര്‍ 7 വരെയാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചോദിച്ചത്. സമാനമായ ആവശ്യം ഉന്നയിച്ച മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന സര്‍ക്കാരുകള്‍ക്ക് കോടതി അനുമതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: