ന്യൂദല്‍ഹി: സാര്‍ക്ക് ഉച്ചകോടിയില്‍ നിന്നും നിന്നും ഭൂരിഭാഗം രാജ്യങ്ങളും പിന്മാറിയ സാഹചര്യത്തില്‍ ഉച്ചകോടി തീരുമാനിച്ചതിലും മുമ്പ് നടത്തണമെന്ന ആവശ്യവുമായി മാലിദ്വീപ്. മറ്റ് രാജ്യങ്ങളില്‍ നടക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള വിലയേറിയ അവസരം സാധ്യമാക്കണമെന്നാണ് മാലിദ്വീപ് ആഗ്രഹിക്കുന്നത്.
ഉച്ചകോടി ഏറ്റവും അടുത്ത ദിവസങ്ങളില്‍ നടത്തുന്നതിന് ആവശ്യമായി നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാലിദ്വീപ് പ്രത്യാശ പ്രകടിപ്പിച്ചു. ഒപ്പം എല്ലാ അംഗങ്ങളും ഉച്ചകോടി നടക്കുന്നതിന് യോജിച്ച ഒരു അന്തരീക്ഷം ഉണ്ടാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഭീകരവാദം മൂലം സാര്‍ക്ക് ഉച്ചകോടിയില്‍ നിന്നും അംഗങ്ങള്‍ പിന്മാറിയ സാഹചര്യം കണക്കിലെടുത്താണ് മാലിദ്വീപ് സര്‍ക്കാര്‍ ഇത്തരത്തിലൊരു ആവശ്യം മുന്നോട്ടു വച്ചത്. അതേസമയം അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന ഭീകരവാദത്തെ ശക്തമായി അപലപിക്കുന്നതായും മാലി ദ്വീപ് പ്രസ്താനയില് പറയുന്നു. ഉച്ചകോടി നടത്താന്‍ യോജിച്ച ഒരു അന്തരീക്ഷമല്ല നിലനില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാരതം ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് പിന്മാറിയത്.
നംവബര്‍ ഒമ്പത്, പത്ത് തീയതികളില്‍ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് സാര്‍ക്ക് ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത്. ഭാരതം നേരത്തെ ഉച്ചകോടിയില്‍ നിന്നും പിന്മാറിയിരുന്നു. തുടര്‍ന്ന് ഭാരതത്തിന് ശക്തമായ പിന്തുണ നല്കി ബംഗ്ലാദേശും ഭൂട്ടാനും പിന്മാറിയിരുന്നു.
ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കേണ്ടത് നേപ്പാളാണ്. അതിനാല്‍ നേപ്പാള്‍ ഈ വിഷയത്തില്‍ എന്ത് തീരുമാനം എടുക്കുമെന്ന് വ്യക്തതയില്ല.
1985 തുടങ്ങിയ സാര്‍ക്കില്‍ ഭാരതം, പാക്കിസ്ഥാന്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ഭൂട്ടാന്, നേപ്പാള്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. നവംബര്‍ ഒന്‍പതിനും 10നും ഉച്ചകോടി നടത്താനാണു തീരുമാനിച്ചിരുന്നത്. സാര്‍ക്കിന്റെ പത്തൊന്‍പതാമത്തെ ഉച്ചകോടിയാണ് അടുത്ത മാസം നടക്കാനിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: