ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ ആണവായുധ ഭീഷണിക്കെതിരെ അമേരിക്ക രംഗത്തെത്തി. പാക്കിസ്ഥാന്റെ നേതൃത്വത്തിൽ നിന്നുള്ള ഉത്തരവാദിത്തമില്ലായ്മയാണ് ഇത് കാണിക്കുന്നതെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടയിൽ രണ്ടു പ്രാവശ്യമാണ് ഭാരതത്തിനെതിരെ ആണവായുധം ഉപയോഗിക്കുമെന്ന് ഭീഷണി മുഴക്കിയത്. ആണവായുധങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഷോക്കേഴ്സിൽ വയ്ക്കാനല്ലെന്നും ഭാരതത്തിന്റെ ഏതു നടപടിയും സ്വീകരിക്കാൻ പാക്കിസ്ഥാൻ സൈന്യം സജ്ജമാണെന്നുമാണ് ആസിഫ് പറഞ്ഞത്.
പാക്കിസ്ഥാന് തുടര്‍ച്ചയായി ഭാരതത്തിനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ ആശങ്കയുണ്ടെന്നും ലഷ്കര്‍ ഇ ത്വയ്ബ, ജെയ്ഷെ എന്നീ ഭീകരവാദ സംഘടനകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അമേരിക്കന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: