കല്‍പ്പറ്റ: വയനാട് ജില്ലയിലെ ബഹുമുഖ ടൂറിസം പദ്ധതിയായ കാരാപ്പുഴ നാശത്തിലേക്ക്. റിസര്‍വോയറിന് ചുറ്റുവട്ടത്തും അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലും നടക്കുന്ന അനധികൃത കൃഷിയും കെട്ടിടനിര്‍മ്മാണവുമാണ് അണക്കെട്ടിന് ഭീഷണിയായത്.
പീച്ചിയിലെ കേരളാ എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് നടത്തിയ പഠനത്തില്‍ അണക്കെട്ടിന്റെ 34 ശതമാനവും മണ്ണ് വന്നുനിറഞ്ഞതായി കണ്ടെത്തി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് 45 ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നുവരുന്നതായും അവരുടെ റിപ്പോര്‍ട്ടിലുണ്ട്.
ഡാം സുരക്ഷാ അതോറിറ്റിയുടെയും പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് പല കെട്ടിടങ്ങളും ഉയര്‍ന്നിട്ടുള്ളത്.
ജില്ലയിലെ പല പഞ്ചായത്തുകളിലേക്കും കുടിവെള്ളമെത്തുന്നതും കാരാപ്പുഴയില്‍ നിന്നാണ്. അണക്കെട്ടിനായി 1238 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ വൃഷ്ടിപ്രദേശത്ത് 168 വനവാസികുടുംബങ്ങള്‍ക്ക് 75 സെന്റ് ഭൂമി വീതവും 199 കുടുംബങ്ങള്‍ക്ക് 20 സെന്റ് വീതവും ഭൂമി നല്കി. ഇതും അണക്കെട്ടിന്റെ പാരിസ്ഥിതിക ആഘാതത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: