കോട്ടയം: കാര്‍തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. കുമരകം തട്ടേല്‍ സലിമോന്റെ മകന് ആകാശി (21)നാണ് മര്‍ദ്ദനമേറ്റത്. ഇല്ലിക്കല്‍ പെട്രോള്‍പമ്പിന് സമീപമായിരുന്നു സംഭവം. പരിക്കേറ്റ ആകാശിനെ താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു പല്ല് നഷ്ടപ്പെട്ട ആകാശിന് താടിയെല്ലിന് പൊട്ടലുണ്ട്. ആകാശ് സഞ്ചരിച്ചിരുന്ന കാറിന്റെ ഹാന്‍ഡ്ബ്രേക്ക് വലിച്ചൂരിയും ഇടിക്കട്ടയും ഉപയോഗിച്ചാണ് അക്രമിസംഘം മര്‍ദ്ദനം അഴിച്ചുവിട്ടത്.
തടസ്സംപിടിക്കാനെത്തിയ പരിസരവാസിയായ അച്ഛനെയും മകനെയും ഇക്കൂട്ടര്‍ മര്‍ദ്ദിച്ചു. ഇവരും കുമരകം പോലീസില്‍ പരാതി കൊടുത്തു. എന്നാല്‍ കുമരകം എസ്ഐ ഏകപക്ഷീയമായി പെരുമാറിയെന്നാണ് ആക്ഷേപം. നിസാര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ആകാശിന്റെ അച്ഛന് എസ്പി, ഡിവൈഎസ്പി എന്നിവര്‍ക്ക് പരാതികൊടുത്തു. അരമണിക്കൂര്‍ കോട്ടയം-കുമരകം റോഡ് ഗതാഗതം തടസ്സപ്പെടുത്തിയാണ് അക്രിമകള്‍ യുവാവിനെ മര്‍ദ്ദിച്ചത്. പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. അതിന് ശേഷം യുവാവിന്റെ മൊബൈല്‍ ഫോണില്‍ വിളിച്ച് വധഭീഷണിയും മുഴക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: