മൂവാറ്റുപുഴ: ശ്രീശക്തി പേപ്പര്‍ മില്‍സ് ലിമിറ്റഡ് കമ്പനിയ്ക്ക് മാലിന്യ ശുദ്ധീകരണ സംവിധാനമില്ലാതിരുന്നിട്ടും പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കിയതിലെ ക്രമക്കേട് അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ ത്വരിതാന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് കെ.സജീവ്, മുന്‍ മെമ്പര്‍ സെക്രട്ടറി പി.മോളിക്കുട്ടി, ശ്രീശക്തി കമ്പനി, കമ്പനി എം.ഡി എസ് .രാജ്കുമാര്, ഓപ്പറേഷന് സ് ഡയറക്ടര്‍ ഇ.പദ്മനാഭന് എന്നിവരെ എതിര്‍കക്ഷികളാക്കി ഏലൂര്‍ സ്വദേശി കെ.കെ.മുഹമ്മദ് ഇക്ബാല്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഈമാസം 30ന്മുമ്പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് മധ്യമേഖലാ ഡിവൈ എസ്പിയോട് ജഡ്ജി പി.മാധവന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീശക്തി പേപ്പര്‍ മില്‍സ് ലിമിറ്റഡ് കമ്പനിയ്ക്ക് എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റില്ലാത്തുമൂലം മലിനജലം പെരിയാറിലേ ക്കൊഴുക്കു ന്നുവെന്നും പരിസ്ഥിതി എഞ്ചിനീയര്‍ റിപ്പോര്‍ട് നല്‍കിയിട്ടും 2013, 2016ലും കമ്പനിയുടെ പ്രവര്‍ത്തനാനുമതി നിയമവി രുദ്ധമായി പുതുക്കി നല്‍കിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
2015 ജൂണ്‍ 30 നകം ഓണ്‍ലൈന്‍ മലിനജല നിരീക്ഷണ- മലിനവായു നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്ത ണ മെന്നും നടപ്പിലാക്കുന്നുതിനും ഉറപ്പ് വരുത്തുന്നതിനാ യി സംവിധാനം ഒരുക്കുന്നന്നതിനാവശ്യമായ തുകയ്ക്ക് കമ്പനി ബാങ്ക് ഗ്യാരന്റി വാങ്ങണമെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സംസ്ഥാന പരിസ്ഥിതി മലനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് നിര്‍ദേശം നല്‍കിയിരുന്നു. സംവിധാനം ഒരുക്കിയില്ലെങ്കില്‍ ബാങ്ക് ഗ്യാരന്റി കണ്ടുകെട്ടണമെന്നും കമ്പനിയുടെ പ്രവര്‍ത്തന അനുമതി പിന്‍വലി ക്കാന്‍ നിര്‍ദേശിച്ചതായും ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: