കൊളത്തൂര്‍: ചുറുക്കും ഊര്‍ജസ്വല തയും കൈമുതലാക്കി വേദനിക്കുന്നവരെയും ദുരിത മനുഭവിക്കുന്നവരെയും സഹായിക്കണമെന്ന് അഹമ്മദാബാദ് ശിവാനന്ദാശ്രമത്തിലെ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. കൊളത്തൂര്‍ അദൈ്വതാശ്രമം രജത ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. എവിടെയെങ്കിലും ചടഞ്ഞുകൂടിയിരിക്കുന്നതിനുപകരം കരുത്തിനും ബലിഷ്ഠമായ പേശികള്‍ക്കും വേണ്ടി ഫുട്ബോള്‍ കളത്തില്‍ പോയി ഫുട്ബോള്‍ കളിക്കാന്‍ ആഹ്വാനം ചെയ്ത സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കരുണയും സേവനവും നമ്മുടെ മുഖമുദ്രയാവണം. സനാതന ധര്മ്മപ്രചാ രണത്തില്‍ ഊന്നി സമൂഹത്തിന്റെ വിവിധ മേഖലയില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് കൊളത്തൂര്‍ അദൈ്വതാശ്രമം നടത്തി വരുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ നല്ല സമൂഹത്തെ വാര്‍ത്തെടുക്കല്‍ കൂടിയാണ്. സ്വാമി ചിദാനന്ദപുരിയുടെ പ്ര വര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഇതിലൂടെ ഭാരതത്തിന്റെ ഗുരു പരമ്പരയുടെ മഹത്ത്വമാണ് തെളിയുന്നതെന്നും സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: