കൊളത്തൂര്‍: കൊളത്തൂര്‍ അദൈ്വതാശ്രമത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജതജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തില്‍ അഹമ്മദാബാദ് ശിവാനന്ദ ആശ്രമം മഠാധിപതി സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി നിലവിളക്ക് തെളിയിച്ചതോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. കൊളത്തൂര്‍ ഗ്രാമത്തിലെ അര്‍ഹരായ കുടുംബങ്ങള്‍ക്കുള്ള വീട്നിര്‍മ്മാണം, വയോജനങ്ങള്‍ക്കുള്ള ആശ്രയകേന്ദ്രം, ഹരിതവല്‍ക്കരണത്തിനുള്ള ഗ്രാമവനിക തുടങ്ങിയ പദ്ധതികള്‍ക്കും ചടങ്ങില്‍ ആരംഭം കുറിച്ചു.
ചടങ്ങില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി പൊന്രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു. ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് ബ്രോഷര്‍ പ്രകാശനം ചെയ്തു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരെ എം.കെ. രാഘവന് എംപി പൊന്നാട അണിയിച്ച് ആദരിച്ചു. റിച്ചാര്‍ഡ് ഹേ എംപി ലോഗോ പ്രകാശനം ചെയ്തു. പ്രവ്രാജിക മാതൃകപ്രാണാ മാതാജി, സ്വാമി വിനിശ്ചലാനന്ദ, ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, ബ്രഹ്മചാരി മുകുന്ദചൈതന്യ, സ്വാമി സദാനന്ദ സരസ്വതി, സ്വാമി സുന്ദരാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ശോഭന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.പി. മണി, നിളാമുദ്ദീന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ആഘോഷസമിതി അദ്ധ്യക്ഷന്‍ ഡോ. എസ്. രാംമനോഹര്‍ സ്വാഗതവും സ്വാമിനി ശിവാനന്ദപുരി നന്ദിയും പറഞ്ഞു. ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാനസംഗീതം, കൊയിലാണ്ടി ഭരതാഞ്ജലി അവതരിപ്പിച്ച സ്വാഗതനൃത്തം, എം.കെ. ശങ്കരന് നമ്പൂതിരിയുടെ സംഗീത കച്ചേരി, ഭരതാഞ്ജലി അവതരിപ്പിച്ച നൃത്താവിഷ്കാരം എന്നിവയും ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി. വൈകീട്ട് വിഷ്ണു സഹസ്രനാമം സമൂഹ പാരായണത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് അദൈ്വതാശ്രമത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ഉദ്ഘാടന നഗരിയില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: