ന്യൂദല്‍ഹി: നിതിഷ് കടാര കൊലക്കേസിൽ മുഖ്യപ്രതികളായ വികാസ് യാദവിനും അനന്തരവനായ വിശാലിനും സുപ്രീംകോടതി 25 വർഷത്തെ തടവിന് ശിക്ഷിച്ചു.
25 വർഷത്തെ ശിക്ഷവിധിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രതികൾ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പുതിയ വിധി. വാടകക്കൊലയാളി സുഖ്ദേവ് പഹല്‍വാന്‍ 20 വര്‍ഷവും തടവ് അനുഭവിക്കണം. അതേസമയം തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിൽ അഞ്ചു വർഷത്തെ തടവുശിക്ഷ കോടതി റദ്ദാക്കി.
2002 ഫെബ്രുവരി 16നു രാത്രിയിലാണ് ഐഎഎസ് ഉദ്യോഗസ്ഥന്റെ മകനും ബിസിനസുകാരനുമായ നിതീഷ് കടാര കൊല്ലപ്പെട്ടത്. ഡി.പി.യാദവിന്റെ മകള്‍ ഭാരതിയുമായി നിതീഷ് പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം അംഗീകരിക്കാനാവാതെ നിതീഷിനെ തട്ടിക്കൊണ്ടുപോയി സുഖ്ദേവിന്റെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: