കോട്ടയം : പിറവത്ത് പാസ്റ്റര്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ചര്‍ച്ച് ഓഫ് ഗോഡ് പ്രാര്‍ത്ഥനാലയത്തിലെ പാസ്റ്ററായ റെജി (40), മക്കളായ അഭിനവ് (15), ആല്‍ഫിയ (12) എന്നിവരാണ് മരിച്ചത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഭാര്യ സന്ധ്യയെ പിറവം പിറവം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം വിട്ടയച്ചു.
ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയ്ക്കും വഴിവച്ചതെന്ന് പോലീസ് പറഞ്ഞു. അഭിനവിനെ കട്ടിലില്‍ മരിച്ച നിലയിലും ആല്‍ഫിയുടെ മൃതദേഹം സമീപത്തെ ജനലില്‍ കെട്ടിത്തൂക്കിയ നിലയിലുമാണ് കണ്ടെത്തിയത്. റെജി വീടിന്റെ ഹാളില്‍ തൂങ്ങിമരിച്ച നിലയിലും.
സ്ത്രീധനത്തെച്ചൊല്ലി റെജി ഭാര്യയുമായി നിരന്തരം വഴക്കിലായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. പിറവം എംകെഎം ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അഭിനവും ആല്‍ഫിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: