കുട്ടനാട്: കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിലംനികത്തല്‍ വ്യാപകമാകുന്നു. കര്‍ശന നടപടി സ്വീകരിക്കുന്നതായി അധികൃതര്‍ അവകാശപ്പെടുമ്പോഴും ആരാധനാലയങ്ങളുടെ മറവിലും നികത്തല്‍ സജീവമാണ്.
നെടുമുടിയില്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അധികൃതരുടെ മൗനാനുവാദത്തോടെയാണ് നിലംനകത്തല് തകൃതിയില്‍ നടക്കുന്നത്. ഒന്നാം വാര്‍ഡില്‍ കടന്നുംകാട്ടുപാടശേഖരത്തില് എസി റോഡിനോടു ചേര്‍ന്നും, മാത്തൂര്‍ ക്ഷേത്രത്തിലേക്കു പോകുന്ന റോഡിനോടു ചേര്‍ന്നും നിലം നികത്തുന്നു.
സംഘടിതമതവിഭാഗത്തിന്റെ ആരാധാനാലയങ്ങളുടെ മറവിലാണ് നിലം നികത്തുന്നത്. കൂടാതെ എസി റോഡിനോട് ചേര്‍ന്നുകിടക്കുന്ന നിലം നികത്തി വലിയ പള്ളി പണിതതു കൂടാതെ എസി കനാല്‍ കെട്ടിയെടുത്ത് അനധികൃതമായി കയ്യേറി താമരക്കുളവും നിര്‍മ്മിച്ചിട്ടുണ്ട്. കുട്ടനാടു പദ്ധതി നടപ്പാക്കുന്നതിന് വിലങ്ങായ ഈ താമരക്കുളത്തിനെ പറ്റി ബന്ധപ്പട്ടവര്‍ മൗനം പാലിക്കുകയാണ്.
കുട്ടനാട് പാക്കേജിന്റെ ഭാഗമായി എസി കനാല്‍ നവീകരിക്കുന്നതിനും യാത്രാ യോഗ്യമാക്കുന്നതിനും വിഘാതമായി നില്‍ക്കുന്നത് ഇത്തരം കയ്യേറ്റങ്ങളാണ്. രാഷ്ട്രീയപാര്‍ട്ടികളും തദ്ദേശസ്ഥാപനങ്ങളും, റവന്യു അധികൃതരും കനാല്‍ കയ്യേറ്റങ്ങളും നിലംനകത്തല് കണ്ടില്ലെന്ന് നടിക്കുകയാണ്.
കഴിഞ്ഞ ദിവസം എടത്വായില്‍ പള്ളിക്കാര് നിലംനികത്തിയത് ജനരോക്ഷം ശക്തമായ സാഹചര്യത്തില്‍ കൃഷി മന്ത്രി ഇടപെട്ട് പൂര്‍വസ്ഥിതിയിലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: