ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് അലംഭാവം. പദ്ധതി ആരംഭിച്ചിട്ട് ഒരുവര്‍ഷമായെങ്കിലും നിര്‍മാണം ആരംഭിച്ച ഒരു പ്രവൃത്തി പോലും ഇവിടെയില്ല. അമൃത് പദ്ധതിക്ക് അനുമതി നല്‍കേണ്ട ഉന്നതതല സാങ്കേതിക കമ്മിറ്റികള്‍ സംസ്ഥാനത്ത് രൂപവത്കരിച്ചിട്ടില്ല. അതിനാലാണ് അമൃത്പദ്ധതി ഇഴഞ്ഞു നീങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ കെ.സി. വേണുഗോപാല്‍ എംപി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ ഇന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന ഹൈപവര്‍ സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. സീവേജ് പദ്ധതികള്‍ക്കു മാതൃകയാക്കാന്‍ സംസ്ഥാനത്തു പദ്ധതികളൊന്നും ഇല്ലാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്നതിനുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും ധനസഹായം അനുവദിക്കുന്നതിനുമുളള നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഗുരുതരമായ വീഴ്ചവരുത്തുകയാണ്. സംസ്ഥാന സര്‍ക്കാരാകട്ടെ പദ്ധതി തങ്ങളുടേതാക്കി മാറ്റാനുള്ള ശ്രമത്തിലുമാണ്. വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് പലിശ സബ്സിഡിയോടെ ആറുലക്ഷം രൂപ വായ്പയാണ് പദ്ധതി പ്രകാരം ലഭിക്കുക.
അമൃത് പദ്ധതിയില്‍ 2015-16 മുതല്‍ 201718 വരെ 222.68 കോടിയുടെ പദ്ധതികളാണ് ആലപ്പുഴ നഗരപ്രദേശത്ത് നടപ്പാക്കുക. കുടിവെള്ള വിതരണ ശൃംഖലകള്‍ നവീകരിക്കുന്നതിന് 148.9 കോടിയും സ്വീവേജിന് 10.09 കോടിയും ഡ്രെയിനേജിന് 45.25 കോടിയും ഗതാഗതത്തിന് 14.1 കോടിയും ഗ്രീന്‍ സ്പെയ്സും പാര്‍ക്കുകള്‍ക്കും 4.34 കോടിയും ആണ് അനുവദിച്ചിരിക്കുന്നത്. 33.9 കോടി ചെലവില്‍ കൊമ്മാടി, നെഹ്റുട്രോഫി, പഴവങ്ങാടി, വലിയകുളം എന്നിവിടങ്ങളില്‍ ആലപ്പുഴ കുടിവെള്ള പദ്ധതിക്കായി നാല് ടാങ്കുകള്‍ നിര്‍മിക്കുന്നതിനുള്ള പ്രോജക്ട് ആലപ്പുഴ നഗരസഭ തയാറാക്കി ഭരണാനുമതിക്കും സാങ്കേതികാനുമതിക്കും അയച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: