കൊച്ചി: കേരളപത്രപ്രവര്‍ത്തക യൂണിയന് 54-ാം പാദവാര്‍ഷിക സമ്മേളനം 15ന് എറണാകുളത്ത് നടക്കും. രാവിലെ 10 മണിക്ക് ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. ഒ.രാജഗോപാല്‍ എംഎല്‍എ ആശംസാപ്രസംഗം നടത്തുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് ഭാരവാഹികള്‍ പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് 5, 8, 12, 13 തീയതികളില്‍ വിവിധ വിഷയങ്ങളില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. 5ന് വൈകിട്ട് 3ന് ‘അസഹിഷ്ണുതയെ ചെറുക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സെമിനാര്‍ സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. ഐഎന്‍ടിയുസി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്റ് ഡോ. കെ. ജയപ്രസാദ് എന്നിവര്‍ പങ്കെടുക്കും.
8ന് പ്രാദേശിക വികസനവും മാധ്യമങ്ങളും എന്ന സെമിനാറില്‍ പി. രാജീവ്, ബെന്നി ബഹനാന് തുടങ്ങിയവര്‍ സംസാരിക്കും. 12ന് ‘മാറുന്ന സമ്പദ്ഘടനയും മാധ്യമപ്രവര്‍ത്തനവും’ എന്ന സെമിനാറില്‍ മന്ത്രി തോമസ് ഐസക്, കൊച്ചി മേയര്‍ സൗമിനി ജെയിന് തുടങ്ങിയവര്‍ സംസാരിക്കും. സംസ്ഥാന മീഡിയ അക്കാദമിയുടെ സഹകരണത്തോടെ 13ന് ‘മാധ്യമങ്ങളും ജുഡീഷ്യറിയും’ എന്ന സെമിനാര്‍ നടത്തും. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ് ഉദ്ഘാടനം ചെയ്യും.
14ന് വൈകിട്ട് മറൈന്‍ ഡ്രൈവില്‍ മാധ്യമ സ്വാതന്ത്ര്യ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. കേരള പത്രപ്രവര്‍ത്തക യൂണിയന് ഭാരവാഹികളായ പി.എ. അബ്ദുല്‍ ഗഫൂര്‍, സി. നാരായണന്, ആര്. ഗോപകുമാര്‍, കെ. രവികുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: