ഇടുക്കി: കേരളത്തിലെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ നരബലി നടക്കുന്നുണ്ടെന്ന പരാതിയില്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ദേശീയ മനുഷ്യാവകാശ കമ്മീഷന് നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് കമ്മീഷന് എന്ന സംഘടന നല്കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
അതേസമയം പ്രാഥമിക അന്വേഷണത്തില്‍ പരാതി വ്യാജമെന്ന് കണ്ടെത്തിയതായാണ് പോലീസ് നല്കുന്ന വിശദീകരണം.
24 മണിക്കൂറും വനംവകുപ്പിന്റെ നിരീക്ഷണത്തിലുള്ള മേഖലയാണ് ഇടമലക്കുടി. കൂടാതെ പോലീസും ഇടയ്ക്കിടെ ഇവിടെ എത്താറുണ്ട്. കഴിഞ്ഞ ആഴ്ച ഡിസ്ട്രിക് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നിയമക്യാമ്പും ഇവിടെ നടന്നിരുന്നു. ഈ സാഹര്യത്തില്‍ ഇവിടെ ഇത്തരമൊരു സംഭവത്തിന് സാധ്യതയില്ല എന്നാണ് വിവരം.
മൂന്നാര്‍ പോലീസിന്റെ നാലംഗ സംഘവും സ്ഥലത്ത് പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. പരാതി വ്യാജമെന്ന ആക്ഷേപത്തെ തുടര്‍ന്ന് സംഘടനയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള ശ്രമവും ജില്ലാ പോലീസ് നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: