തിരുവനന്തപുരം: സമൂഹത്തില്‍ സാംസ്കാരിക ധ്വംസന പ്രവര്‍ത്തനങ്ങള്‍ വ്യാപകമാവുകയാണെന്ന് ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ.എന്‍. അശോകന്. തോന്നയ്ക്കല്‍ സായി ഗ്രാമത്തില്‍ നടന്ന ബാലഗോകുലം തിരുവനന്തപുരം മേഖല പ്രവര്‍ത്തക ശിബിരം സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൗജിഹാദ് പോലുളള പ്രവര്‍ത്തനങ്ങള്‍ ഇന്ന് സമൂഹത്തില്‍ വേരുറപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുളളത്. പെണ്‍കുട്ടികളെ വശീകരിച്ച് അജ്ഞാത കേന്ദ്രങ്ങളിലെത്തിക്കുന്ന വന്‍ സംഘങ്ങള്‍ വരെ ലൗജിഹാദിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ചില മത, രാഷ്ട്രീയ സംഘടനകളും സാമ്പത്തിക കുത്തകളും ഇവര്‍ക്ക് വേണ്ട അനു
കൂല അന്തരീക്ഷമാണ് ഒരുക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രവര്‍ത്തനം ബാലഗോകുലം പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടാകണം. ഇക്കാര്യത്തില്‍ ബാലഗോകുലത്തിലെ ഭഗിനിമാര്‍ നമ്മുടെ ചുറ്റുപാടുളള സ്ത്രീകളെ ഉള്‍പ്പെടുത്തി ബോധവത്കരണ ക്ലാസ്സുകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്തെക്കുറിച്ച് തെറ്റായി പ്രചരിപ്പിച്ച് ശിഥിലമാക്കാന്‍ ശ്രമിക്കുന്നവരെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന് പറഞ്ഞു. ദേശീയ ബോധവും രാഷ്ട്ര വാദവും എന്ന വിഷയത്തെ കുറിച്ച് ശിബിരാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വം ഭാരതത്തിന്റെ സംസ്കാരമാണ്. ദേശിയതയാണ്. സുപ്രിംകോടതി ഇതിനെ അംഗീകരിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതിനെതിരെയുളള പ്രവര്‍ത്തനമാണ് ചൈനയും റഷ്യയുമൊക്കെ തളളിക്കളഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ നടത്തുന്നത്. ഇത്തരം പ്രവര്‍ത്തനത്തെ സമൂഹം ശക്തമായി നേരിടണമെന്ന് അദ്ദേഹം പറഞ്ഞു. മേഖല അദ്ധ്യക്ഷന്‍ മുക്കംപാലമൂട് രാധാകൃഷ്ണന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ശിബിരത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: