ചങ്ങനാശ്ശേരി: ജനങ്ങളെ ചേരിതിരിവ് സൃഷ്ടിക്കുന്ന ഭരണകൂടമായി കേരളത്തില്‍ സിപിഎം മാറിയതായി ബിജെപി സംസ്ഥാനവക്താവ് അഡ്വ. ജയസൂര്യന്‍. ന്യൂനപക്ഷ-ഭൂരിപക്ഷ വേര്‍തിരിവ് സൃഷ്ടിക്കുന്നതിനുള്ള ഗൂഢശ്രമങ്ങള്‍ കേരളത്തിന്റെ ഭാവി അപകടത്തിലാക്കും. ഹൈന്ദവ സംസ്കാരത്തെ തകര്‍ക്കാന്‍ സിപിഎമ്മും പോഷകസംഘടനകളും ശ്രമിക്കുന്നു. ജാതിയില്ല, മതമില്ല, വര്‍ഗ്ഗമില്ലെന്ന് പറയുന്ന സിപിഎം പശുവിറച്ചി കഴിക്കണമെന്ന് ജനങ്ങളെ നിര്‍ബ്ബന്ധിക്കുന്നു. കേരളത്തില്‍ ഭീകര പ്രവര്‍ത്തകര്‍ പരിശീലന ക്യാമ്പുകള്‍ നടത്തുന്ന കാര്യം പുറത്തായപ്പോള്‍ ഇതുവെറും കുപ്രചരണങ്ങളാണെന്ന് പറഞ്ഞവര്‍ കേരളത്തിന്റെ മണ്ണില്‍നിന്നും ഐഎസ് ഭീകരരെ അറസ്റ്റുചെയ്യുമ്പോള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നതും ദുരൂഹമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ പെരുന്നയില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് രാജുവെള്ളക്കല് അദ്ധ്യക്ഷത വഹിച്ചു. ബിജെപി മേഖലാപ്രസിഡന്റ് അഡ്വ: നാരായണന് നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം എന്‍.പി. കൃഷ്ണകുമാര്‍, കെപിഎംഎസ് നേതാവ് സി.മോനിച്ചന്, ബിഡിജെഎസ് മണ്ഡലംപ്രസിഡന്റ് വി.കെ. കൃഷ്ണന്, ഹിന്ദുഐക്യവേദി ജില്ലാ വൈസ്പ്രസിഡന്റ് ഗേപിദാസ് ജനറല്‍സെക്രട്ടറി കെ.എം.സന്തോഷ് ട്രഷറര്‍ അനില്‍, കെ.എസ്. ഓമനക്കുട്ടന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: