ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രവികസനത്തിനായി സ്ഥലം ഏറ്റെടുക്കുമെന്ന് ദേവസ്വംബോര്‍ഡംഗം അജയ് തറയില്‍ പറഞ്ഞു.
ക്ഷേത്രത്തില്‍ പുതിയതായി സ്ഥാപിച്ച ജനറേറ്ററിന്റെ സ്വിച്ച് ഓണ്‍കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര വികസനത്തിനായി സ്ഥ ലം ഏറ്റെടുക്കുന്നതിന് നല്കുന്ന വ്യക്തികള്‍ക്ക് സ്ഥലത്തിന്റെ മാര്‍ക്കറ്റ് വിലനല്കും. ഗുരുവായൂര്‍ മോഡലിലുള്ള വികസനമണ് ഏ റ്റുമാനൂര് മഹാദേവ ക്ഷേത്രത്തി ല്‍ നടപ്പാക്കാന്‍ പോകുന്നത്. ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂരിന്റെ വികസനത്തിന്് വേണ്ടിയു ള്ള പദ്ധതികള്‍ ഉടന്‍തന്നെ നടപ്പാക്കും.
ഒന്നരക്കോടി രൂപചെലവഴിച്ച് നിര്‍മ്മിക്കുന്ന കഫംര്‍ട്ട് സ്റ്റേഷന്റ ഒന്നാംനില മണ്ഡലകാലത്തിനുമുമ്പ് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ കെ. ഗോപാലകൃഷ്ണന് അദ്ധ്യക്ഷതവഹിച്ചു. ക്ഷേത്രഉപദേശകസമിതി സെക്രട്ടറി കെ.എന്‍. ശ്രീകുമാര്‍, എക്സിക്യുട്ടിവ് എഞ്ചിനിയര്‍ ആര്. അജിത്ത്, അസി. കമ്മീഷണര്‍ ഗോപികൃഷ്ണന്, ക്ഷേത്രഉപദേശകസമിതിയംഗങ്ങളായ പി.ജി. ബാലകൃഷ്ണപിള്ള, കെ.എസ്. രഘുനാഥന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: