ചേലക്കര: എന്‍ഐഎ സംഘം അറസ്റ്റ് ചെയ്ത സ്വാലിഹ് മുഹമ്മദിന്റെ ഐഎസ് ബന്ധം വിശ്വസിക്കാനാകാതെ ചേലക്കരയിലെ ബന്ധുക്കളും കൂട്ടുകാരും. സ്വാലിഹ് മുഹമ്മദും വീട്ടുകാരും ചേലക്കര വെങ്ങാനെല്ലൂരിലെ വീട്ടില്‍ മുന്‍പ് താമസിച്ചിരുന്നു.
ഒന്നര വര്‍ഷത്തോളമായി തൃപ്രയാര്‍ പഴുവില്‍ ചാഴൂരിലെ വീട്ടിലാണു താമസം. പിന്നീട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സ്വാലിഹിന്റെ ചേലക്കരയിലെ ബന്ധുവായ വെങ്ങാനെല്ലൂര്‍ വലിയകത്ത് വീട്ടില്‍ ബഷീര്‍ പറയുന്നു. അധികം സംസാരിക്കാത്ത പ്രകൃതമാണ് സ്വാലിഹിന്റെതെന്നു ബഷീര്‍ ഓര്‍ക്കുന്നു. ബഷീറിന്റെ സഹോദരി റംലയുടെ മകനാണ് സ്വാലിഹ്.
സ്വാലിഹിന്റെ ഉപ്പ അമ്പലത്ത് വീട്ടില്‍ താഹ മുഹമ്മദുമായുള്ള ബന്ധം ഒഴിഞ്ഞതിനു ശേഷം റംല ചേലക്കരയിലെ സഹോദരങ്ങള്‍ക്കൊപ്പമാണ് താമസം. താഹ മുഹമ്മദ് വേറെ കല്യാണം കഴിച്ചു. കളിക്കൂട്ടുകാരന് സ്വാലിഹിന് ഇങ്ങനൊരു ബന്ധമുള്ളതായി അറിവില്ലെന്നും, പെരുമാറ്റത്തില്‍ തോന്നിയിട്ടില്ലെന്നും ചെന്നൈയില്‍ ജോലി കിട്ടിയതിനു ശേഷം കോഴിക്കോട് നിന്നും വിവാഹം കഴിച്ചതായും മാത്രമേ തങ്ങള്‍ക്ക് അറിയുവെന്നും കൂട്ടുകാര്‍ പറയുന്നു. നാല് ദിവസം മുന്‍പ് വെങ്ങാനെല്ലുരിലെ വീട്ടില്‍ സ്വാലിഹ് വന്നുപോയതായും പറയപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: