തിരുവനന്തപുരം: മുസ്ലിം സംഘടനയുടെ പേരു പറഞ്ഞ് പാവപ്പെട്ട മുസ്ലിംകളെ തുടര്‍ച്ചയായി വഞ്ചിക്കുകയാണ് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ ചെയ്യുന്നതെന്ന് സ്വാശ്രയ പ്രവേശന ഫീസ് നിര്‍ണയ സമിതി അധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് ജെ.എം. ജയിംസ് ആരോപിച്ചു. ഒരു ഓണ്‍ലൈനിനു നല്കിയ അഭിമുഖത്തില്‍, ജയിംസ് കമ്മറ്റിക്കെതിരെ ഗഫൂര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ജയിംസ്, മറുപടി പറഞ്ഞത് ഇങ്ങനെ: എംഇഎസിന്റെ ഫീസ് ഞങ്ങള്‍ പുനര്‍നിര്‍ണയം ചെയ്തു. അവര്‍ കോടതിയില്‍ പോയി.
കേരളത്തിലെ പ്രബലമായ കോളേജ് ആണ്, അത്. അവരുടെ കണക്കുകള്‍ തെറ്റാണെന്ന് അവര്‍ക്കുതന്നെ കോടതിയില്‍ സമ്മതിക്കേണ്ടിവന്നതിന്റെ അമര്‍ഷംകൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍. ഫസല്‍ ഗഫൂര്‍ പിന്നെ പറഞ്ഞത്, ജയിംസിന്റെ ശമ്പളം പരിശോധിക്കണം എന്നാണ്. ആര്‍ക്കും അതു പരിശോധിക്കാം. ഒരു സിറ്റിംഗ് ഫീ പോലും ഞാന്‍ വാങ്ങിയിട്ടില്ല. ഔദ്യോഗിക വാഹനത്തിലാണ് എല്ലായിടത്തും പോകുന്നത്.
മുസ്ലിം സംഘടനകളുടെ പേരുപറഞ്ഞ് പാവപ്പെട്ട മുസ്ലിംകളെ തുടര്‍ച്ചയായി വഞ്ചിച്ചുകൊണ്ടിരിക്കുന്നു. അയാള്‍ക്കു സ്വന്തമായി സ്ഥാപനമില്ല. മുസ്ലിംകളുടെ സ്ഥാപനമാണ്. അവരോട് ഒരു കരുണയും കാണിക്കാതെയാണ് അയാള്‍ പ്രവര്‍ത്തിക്കുന്നത്. തന്നെ മാറ്റാന്‍ പോകുന്നത് യാഥാര്‍ത്ഥ്യമാണ്, വസ്തുതയാണ് എന്നും ജയിംസ് പറഞ്ഞു. ജയിംസിനെ മാറ്റുന്ന കാര്യം കഴിഞ്ഞ ദിവസം ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: