തിരുവനന്തപുരം: ഐഎസ് ഭീകരര്‍ കേരളം താവളമാക്കുന്നു എന്ന വാര്‍ത്ത ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ഭീകരരെപ്പറ്റിയുള്ള മുന്‍ ധാരണ തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷ. ബിജെപിയെ നേരിടാനെന്ന വ്യാജേന മത തീവ്രവാദത്തെ ഇരു മുന്നണികളും പ്രോത്സാഹിപ്പിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.
ബിജെപിയെ എതിര്‍ക്കേണ്ടത് രാജ്യ ദ്രോഹികളെ പിന്തുണച്ചു കൊണ്ടല്ലെന്ന് ഇനിയെങ്കിലും ഇരു മുന്നണികളും മനസ്സിലാക്കണം.
പകല്‍ രാഷ്ട്രീയ പ്രവര്‍ത്തനവും രാത്രി ഭകീര പ്രവര്‍ത്തനവുമായി നടക്കുന്നവരെ അകറ്റി നിര്‍ത്താന്‍ മുന്നണികള്‍ തയ്യാറാകണം. സിപിഎം ഭരണത്തില്‍ കേരളം തീവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണായി.
സംസ്ഥാനത്ത് നിന്ന് 21 പേര് നാടുവിട്ട് ഐഎസില്‍ ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടും ഗൗരവത്തോടെ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സംസ്ഥാനത്ത് പലപ്പോഴായി ഉണ്ടായ ചെറുതും വലുതുമായ തീവ്രവാദ കേസുകളോട് മൃദു സമീപനം പുലര്‍ത്തിയ ഭരണ കക്ഷികളാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് ഉത്തരവാദികള്‍. മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലും ഐഎസ് താവളമുണ്ടാക്കിയത് അറിയാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്.
മത തീവ്രവാദികളുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയ പാര്‍ട്ടികള്‍ കേരളത്തോട് മാപ്പു പറയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: