കൊച്ചി: നിരവധി കവര്‍ച്ചകേസുകളില്‍ പ്രതിയായ രണ്ടുപേര്‍ അറസ്റ്റില്‍. 12 വര്‍ഷത്തോളം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞുവന്നിരുന്ന ഇളങ്ങുളം കരാലി പൊന്‍കുന്നം സ്വദേശി ലെജി സെബാസ്റ്റിയനെയും കോതമംഗലം സ്വദേശി ഷിജുമാത്യുവിനെയുമാണ് അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി 29 ഓളം തട്ടിപ്പുകേസുകളില്‍ പ്രതിയായ ഷിജു മാത്യു ജാമ്യത്തില്‍ ഇറങ്ങിയശേഷം തൃപ്പൂണിത്തുറയിലുള്ള ജിയോ ടൂറിസ്റ്റ് ഹോമില്‍ താമസിച്ചുവരികയായിരുന്നു. തൃപ്പൂണിത്തുറയിലുള്ള കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍നിന്നും 1,50,000 രൂപ വിലയുള്ള കമ്പ്യൂട്ടറുകളും പ്രിന്ററുകളും വ്യാജ ചെക്കുകള്‍ കൊടുത്ത് വാങ്ങിയ സംഭവത്തില്‍ ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഷിജു മാത്യു അഡ്വ. അബ്ദുല്‍ റഷീദ് ആണെന്നും ഇയാളുടെ ഓഫീസിലേക്ക് ആവശ്യമായ കമ്പ്യൂട്ടറുകളാണെന്നും പറഞ്ഞ് ആള്‍മാറാട്ടം നടത്തിയാണ് കമ്പ്യൂട്ടര്‍ വാങ്ങിയത്. തട്ടിപ്പു നടത്തി വാങ്ങിയ കമ്പ്യൂട്ടര്‍ കരുനാഗപ്പള്ളിയിലുള്ള ഒരാള്‍ക്ക് മറിച്ചുവിറ്റിരുന്നു. കമ്പ്യൂട്ടറുകളും പ്രിന്ററും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞമാസം 22 ന് കേസിന്റെ അവധിക്കായി പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കിയശേഷം തിരികെ പോകുന്ന വഴിക്ക് തിരുവനന്തപുരത്തുനിന്നാണ് പോലീസുകാരെ കബളിപ്പിച്ച് കെവിന് എന്ന് വിളിക്കുന്ന ലിജോ സെബാസ്റ്റിയനും നിരവധി മോഷണക്കേസുകളിലും അടിപിടി, കവര്‍ച്ച കേസുകളിലും പ്രതിയായ വിഷ്ണുവും രക്ഷപ്പെട്ടത്. ഇക്കാര്യത്തില്‍ തമ്പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തൃപ്പൂണിത്തുറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജു പി.എസ്, ഹില്‍പാലസ് എസ്ഐ സനല്‍. എസ് എന്നിവരാണ് അറസ്റ്റ്ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: