കശ്മീര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം. കശ്മീരിലെ നൗഷേരാ പ്രവശ്യയില്‍ പ്രകോപനവും കൂടാതെ പാക്കിസ്ഥാന് ഭാരത പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഭാരത സേനയും ശക്തമായി തിരിച്ചടിച്ചു. വെടിവയ്പ്പ് രണ്ട് മണിക്കൂറോളം നീണ്ടു നിന്നതായി സൈന്യം വ്യക്തമാക്കി.
വെടിവയ്പ്പില്‍ എന്തെങ്കിലും നാശനഷ്ടമുണ്ടായതായി വ്യക്തമല്ല. തിങ്കളാഴ്ച അതിര്‍ത്തിയില്‍ ഏഴു മേഖലകളില്‍ പാക്ക് വെടിവയ്പ്പ് ഉണ്ടായിരുന്നു. സംഭവത്തില്‍ നാല് ഗ്രാമീണര്‍ക്കും രണ്ട് സൈ കര്‍ക്കും പരിക്കേറ്റിരുന്നു. രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു. വെടിവെയ്പ്പിന് ശേഷം സൈന്യം മേഖലയില്‍ പരിശോധന നടത്തിയെങ്കിലും ഭീകരരെ കണ്ടെത്താനായില്ല.
അതിനിടെ ജമ്മു കശ്മീരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനം തുടരുകയാണ്. ഇന്നലെ ലഡാക് സന്ദര്‍ശിച്ച മന്ത്രി ഇന്ന് കാര്‍ഗിലിലേക്ക് പോകും.സുരക്ഷാ സംവിധാനങ്ങള്‍ അദ്ദേഹം വിലയിരുത്തും.
കശ്മീര്‍ സന്ദര്‍ശനത്തിനിടയില്‍ സൈന്യവുമായും വിവിധ നേതാക്കളായും ചര്‍ച്ച നടത്തും. ഇതോടെ ഈ വര്‍ഷം നാലാമത്തെ പ്രാവശ്യമാണ് അദ്ദേഹം കശ്മീര്‍ സന്ദര്‍ശനം നടത്തുന്നത്. പാക്കിസ്ഥാനും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: